നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

Spread the love
സ്വന്തം ലേഖകൻ
കോട്ടയം:മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദിപുനർസംയോജനപദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത് നടത്തിയ നെൽകൃഷി വിളവെടുപ്പ് മഹോത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ഐരാറ്റുനട മാധവൻപടി
മരിങ്ങാട്ടുച്ചിറയിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. കോഒാർഡിനേറ്റർ അഡ്വ. കെ.അനിൽകുമാർ, കൃഷി കൺവീനർ ഡോ. പുന്നൻ കുര്യൻ വെങ്കടത്ത് എന്നിവർ സംസാരിക്കും. നദീപുനർസംയോജനപദ്ധതിയുടെ പ്രധാന വിളവെടുപ്പാണ് മീനന്തറയാറിെൻറ നദീതടപ്രദേശത്തേത്.
 20 വർഷങ്ങളായി തരിശായി കിടന്ന വയലുകളിൽ നെൽകൃഷി പുനരാരംഭിച്ചത്. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി പാടശേഖരസമിതികൾ വിളിച്ചുചേർത്തും കർഷകരെ നിർബന്ധിച്ച് കൃഷിയിലേക്ക് ഇറക്കിയുമാണ് ദൗത്യം വിജയകരമാക്കിയത്. പുല്ലും കളയും മൂടി വരമ്പും കൈത്തോടുമൊന്നുമില്ലാതെ കൃഷിനിലത്തിലെ സ്വാഭാവിക അവസ്ഥ നഷ്പ്പെട്ട വയലുകളെ കൃഷിക്കായി ഒരുക്കുന്ന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് എൻജിനീയർ മുഹമ്മദ് ഷെരീഫിെൻറ ചുമതലയിലാണ് നടന്നത്. ഹരിതകേരളം മിഷെൻറ സഹായത്തോടെ യന്ത്രസഹായത്തോടെ നിലമൊരുക്കലും തോടുതെളിക്കലും സാധ്യമാക്കി. ഇറിഗേഷൻ വകുപ്പിെൻറ സഹായത്തോടെ പ്രധാന തോടിെൻറ പണികളും നടന്നിരുന്നു. മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഡോ. ജോർജിെൻറ ചുമതലയിൽ ജലസേചന സംവിധാനമൊരുക്കുന്നതിന് കെ.എം. സിറാജ്, മുഹമ്മദ് സജീദ് എന്നിവർ വകുപ്പുതല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. കോട്ടയം-കുമളി റോഡിനിരുവശവും വടവാതൂരിനും മണർകാടിനുമിടയിൽ  വിശാലമായ ഐരാറ്റുനടയിലെ പാടശേഖരങ്ങൾ വർഷങ്ങളായി തരിശുകിടക്കുകയായിരുന്നു. അഞ്ചു തോടുകളുടെ സംഗമസ്ഥാനമാണ്. മിക്ക തോടുകളും കൈയേറ്റം മൂലം ഒഴുക്കും നിലച്ചിരുന്നു. കൈയേറിയ തോട് വീണ്ടെടുക്കുന്നതിന് പ്രവർത്തനങ്ങളാണ് ആദ്യം സാധ്യമാക്കിയത്. ഐരാറ്റുനടയിൽ അഞ്ച് ഓട്ടോറിക്ഷാ ഡൈവർമാർ ചേർന്ന് കൃഷിയിറക്കിയ പാടത്തും നൂറുമേനി വിളവാണ്.