കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പരസ്യങ്ങളും ബോർഡുകളും പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ; കുട്ടികളിൽ അനാവശ്യ സമ്മർദ്ദവും മത്സരബുദ്ധിയും സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷകളിൽ മാറ്റം വരുത്താനും നിർദ്ദേശം

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പരസ്യങ്ങളും ബോർഡുകളും പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ; കുട്ടികളിൽ അനാവശ്യ സമ്മർദ്ദവും മത്സരബുദ്ധിയും സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷകളിൽ മാറ്റം വരുത്താനും നിർദ്ദേശം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കണമെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഇത് കുട്ടികളിൽ മത്സരബുദ്ധിയും വലിയ തോതിലുള്ള മാനസിക സംഘർഷവും ഉണ്ടാകുന്നതിന് കാരണമാകുന്നു എന്ന് കമ്മീഷൻ കണ്ടെത്തി. ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, പി വി ശ്യാമള ദേവി എന്നിവരുടെ ഫുൾ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളിൽ അനാവശ്യ സമ്മർദ്ദവും മത്സരബുദ്ധിയും സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷകളിൽ മാറ്റം വരുത്താനും കമ്മീഷന്റെ നിർദ്ദേശമുണ്ട്.