മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ  സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി. പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി വാഹനം എഴുതി നൽകിയത്. അടിമാലി സ്വദേശിയാണ് രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 60,000 രൂപയ്ക്കാണ് മുക്കുപണ്ടം പണയം വെച്ചത്. 40,000 രൂപ കയ്യോടെ വാങ്ങുകയും ബാക്കി 20,000 രൂപ വൈകുന്നേരം കടയിലെത്തി വാങ്ങാം എന്ന് പറഞ്ഞ് യുവാവ് തിരിച്ച് പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ കടയുടമ കൊണ്ടുവന്ന സ്വർണം പരിശോധിച്ചപ്പോഴാണ് സ്വർണ്ണമല്ലെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം പണം വാങ്ങാൻ വരുമ്പോൾ വിവരം അറിയിക്കാൻ പൊലീസ് കടയുടമയ്ക്ക് നിർദേശം നൽകി. പണം വാങ്ങാനായി യുവാവ് കടയിലെത്തിയപ്പോൾ പൊലീസും സ്വർണകടയിലെത്തി. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യപ്പെടുമെന്ന് മനസിലായ യുവാവ് തൻ്റെ പേരിലുണ്ടായിരുന്ന വാഹനം സ്വർണകടയുടമയുടെ പേരിലേക്ക് എഴുതി നൽകി രക്ഷപ്പെടുകയായിരുന്നു.

സ്വർണം പണയം വെക്കാൻ കൊണ്ട് വരുമ്പോൾ സ്വർണമാണെന്ന് ഉറപ്പുവരുത്തേണ്ടത് കടയുടമയുടെ ഉത്തരവാദിത്വമാണെന്നും , നിലവിൽ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags :