play-sharp-fill
വിനോദ സഞ്ചാരിയായി ‘ആള്‍മാറാട്ടം: രാത്രിയിലെ സ്ത്രി സുരക്ഷ പരിശോധിക്കാൻ സാധാരണക്കാരിയായി വനിതാ എസിപിയുടെ ഓട്ടോ യാത്ര: പിന്നീട് സംഭവിച്ചത്

വിനോദ സഞ്ചാരിയായി ‘ആള്‍മാറാട്ടം: രാത്രിയിലെ സ്ത്രി സുരക്ഷ പരിശോധിക്കാൻ സാധാരണക്കാരിയായി വനിതാ എസിപിയുടെ ഓട്ടോ യാത്ര: പിന്നീട് സംഭവിച്ചത്

ദില്ലി: സാധാരണ വസ്ത്രം ധരിച്ച്‌, വിനോദസഞ്ചാരിയായി വനിതാ എസിപിയുടെ ആള്‍മാറാട്ടം. ഉത്തർപ്രദേശിലെ ആഗ്ര നഗരത്തിലാണ് സംഭവം.

നഗരത്തിലെ സ്ത്രീ സുരക്ഷയും പൊലീസിന്റെ കാര്യക്ഷമതയും പരിശോധിക്കാനാണ് വനിതാ ഉദ്യോഗസ്ഥ വേഷം മാറി രാത്രിയില്‍ പുറത്തിറങ്ങിയത്. നഗരത്തിലെ സ്ത്രീ സുരക്ഷ പരിശോധിക്കാൻ രാത്രി വൈകി ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു പരീക്ഷണം.

എസിപി സുകന്യ ശർമയാണ് നഗരത്തിലൂടെ ഒറ്റക്ക് സഞ്ചരിച്ചത്. എമർജൻസി റെസ്‌പോണ്‍സ് സപ്പോർട്ട് സിസ്റ്റം നമ്പർ വിലയിരുത്താൻ സുകന്യ ശർമ്മയും 112 എന്ന നമ്പറില്‍ വിളിച്ചു. രാത്രി ഏറെ വൈകിയതിനാല്‍ പൊലീസിൻ്റെ സഹായം ആവശ്യമാണെന്നും വിജനമായ വഴി കാരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭയമാണെന്നും അവർ പൊലീസിനോട് പറഞ്ഞു. ഹെല്‍പ്പ് ലൈൻ ഓപ്പറേറ്റർ അവരോട് സുരക്ഷിതമായ സ്ഥലത്ത് നില്‍ക്കാൻ ആവശ്യപ്പെടുകയും എവിടെയാണെന്ന് വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് വനിതാ പട്രോളിംഗ് ടീമില്‍ നിന്ന് കോള്‍ ലഭിക്കുകയും അവർ അവളെ കൊണ്ടുപോകാൻ വരുന്നുവെന്ന് അറിയിക്കുകയും ചെയ്തു. താൻ എസിപിയാണെന്നും എമർജൻസി റെസ്‌പോണ്‍സ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്

പരിശോധിക്കുകയാണെന്നും സുകന്യ പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ത്രീ സുരക്ഷ പരിശോധിക്കാൻ ഓട്ടോയില്‍ കയറി. ഡ്രൈവറോട് താൻ ഇറങ്ങുന്ന സ്ഥലം പറഞ്ഞുകൊടുത്ത് യാത്രാക്കൂലി പറഞ്ഞതിന് ശേഷം ഓട്ടോയില്‍ കയറുകയും ചെയ്തു.

.താനാരാണെന്ന് വെളിപ്പെടുത്താതെ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച്‌ ഓട്ടോ ഡ്രൈവറോട് തിരക്കി. നഗരത്തില്‍ പൊലീസ് പരിശോധനയുണ്ടെന്നും തുടർന്നാണ് യൂണിഫോമില്‍ ഓട്ടോ ഓടിക്കാൻ തുടങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു.

ഡ്രൈവർ അവരെ സുരക്ഷിതമായി പറഞ്ഞ സ്ഥലത്ത് ഇറക്കുകയും ചെയ്തു. വാർത്ത പുറത്തായതിന് പിന്നാലെ, ആക്ടിവിസ്റ്റ് ദീപിക നാരായണ്‍ ഭരദ്വാജ് സുകന്യയെ പ്രശംസിച്ചു.