കാമുകന്റെ പീഡനത്തെ തുടർന്ന് ആറുമാസം ഗർഭിണിയായ പതിനാലുകാരിക്ക് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി ; കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഇങ്ങനെ

കാമുകന്റെ പീഡനത്തെ തുടർന്ന് ആറുമാസം ഗർഭിണിയായ പതിനാലുകാരിക്ക് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി ; കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ സ്വീകരിക്കേണ്ട നടപടികൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: കാമുകന്റെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ അബോർഷൻ നടത്താൻ ഹൈക്കോടതി ഉത്തരവ്. ആറുമാസം ഗർഭിണിയായ പതിനാലുകാരിക്കാണ് അബോർഷൻ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ 20 ആഴ്ചയിലേറെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ നിലവിലെ നിയമം അനുവദിക്കാത്തതിനാൽ അബോർഷന് അനുമതി തേടി പതിനാലുകാരിയുടെ പിതാവ് നൽകിയ ഹർജി നൽകിയത്.

പിതാവിന്റെ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. അബോർഷൻ നടത്താനുള്ള കാലാവധി നിയമംമൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഗർഭഛിദ്രത്തിന് തയ്യാറാണെന്ന പെൺകുട്ടിയുടെ നിലപാട് മെഡിക്കൽ ബോർഡ് പരിശോധന നടത്തി അംഗീകരിച്ചതിനെ തുടർന്നാണ് അബോർഷന് അനുമതി നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.അതോടൊപ്പം ഗർഭധാരണത്തിൽ തീരുമാനമെടുക്കാനുള്ള പെൺകുട്ടിയുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നും ഹൈക്കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതനൊപ്പം ഒളിച്ചോടിയ പതിനാലുകാരിയായ വിദ്യാർത്ഥിനിയെ മംഗലാപുരത്തുനിന്ന് അഞ്ചുമാസങ്ങൾ കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. എന്നാൽ മകളുടെ അബോർഷന് അനുമതി തേടി സെഷൻസ് കോടതിയെ പിതാവ് സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹർജി ഹൈക്കോടതിയിലെത്തിയത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ
വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചത്.

ഗർഭാവസ്ഥ തുടരുന്നത് പെൺകുട്ടിയുടെ ജീവനു ഭീഷണിയായതിനാൽ എത്രയും വേഗം അബോർഷൻ നടത്തണമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കണക്കിലെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ നടപടിയെടുക്കാനാണ് വിധിയിൽ പറയുന്നത്.അതേസമയം ഗർഭസ്ഥശിശുവിന്
ആറു മാസത്തിലേറെ വളർച്ചയുള്ള സാഹചരത്തിൽ അബോർഷൻ നടത്തിയാലും കുഞ്ഞിന് ജീവനുണ്ടാകാൻ സാദ്ധ്യത ഉണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് നിർദ്ദേശിക്കണമെന്നും മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

അബോർഷനെത്തുടർന്ന് പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടാൽ അതിന്റെ ആരോഗ്യ സംരക്ഷണത്തിന് സാദ്ധ്യമായ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ക്രിമിനൽ കേസ് നിലവിലുള്ളതിനാൽ ഗർഭസ്ഥ ശിശുവിന്റെ കോശങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് സൂക്ഷിക്കണമെന്നും വിധിയിൽ പറയുന്നു.