വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു കാമുകനൊപ്പം കടന്നു, മുങ്ങിയത് അമ്മായി അമ്മയുടെ ആഭരണങ്ങളടക്കം അടിച്ചുമാറ്റി

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു കാമുകനൊപ്പം കടന്നു, മുങ്ങിയത് അമ്മായി അമ്മയുടെ ആഭരണങ്ങളടക്കം അടിച്ചുമാറ്റി

 

സ്വന്തം ലേഖകൻ

മാള: വിവാഹം കഴിഞ്ഞ് നാല് ദിവസം വരന്റെ വീട്ടിൽ താമസിച്ചതിന് ശേഷം അഞ്ചാം നാള്‍ വധു മുങ്ങിയത്‌ കാമുകനൊപ്പം. താലിമാലയടക്കമുള്ള ആഭരങ്ങളുമായിട്ടാണ് വധു കാമുകനൊപ്പം പോയത്.താലി അടക്കം നാല് പവന്റെ മാലയ്ക്കൊപ്പം വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധു മുങ്ങിയത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്.

നവംബര്‍ പത്തിന് വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി പോവുകയും ചെയ്തിരുന്നു. ഇതിനു ശേഷം പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. സംഭവത്തിൽ കോതമംഗലം പൊലീസില്‍ നവവരന്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ടപരിഹാരം ആവശ്യപ്പെട്ടും വഞ്ചനാക്കുറ്റവും കാട്ടി കേസ് ഫയല്‍ ഒരുക്കത്തിലാണ് യുവാവ്. തിരുവനന്തപുരത്ത് ഹോട്ടലില്‍ മാനേജരാണ് യുവാവ് . സമുദായത്തിന്റെ ബുക്ക്‌ലെറ്റ് വഴിയാണ് പെൺകുട്ടിയെ കണ്ടെത്തിയതും. കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്‌സ്ആപ്പിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ പോലും കൊണ്ടുവരാതിരുന്ന ഇവര്‍ക്ക് പിറ്റേന്ന് യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ ചുറ്റാനും ചിത്രങ്ങള്‍ എടുക്കാനും പോയി. മേക്കപ്പ് സാധനങ്ങള്‍ തിരിച്ചുകൊടുക്കാന്‍ കോതമംഗലത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വഴിയില്‍ കാറുമായി കാമുകന്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തിരിച്ച്‌ ഇവര്‍ വീട്ടിലെത്തി ഒരു മണിക്കൂറിനകം കാറുമായി കാമുകന്‍ എത്തുകയായിരുന്നു.