ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത് ഭാര്യ തന്നെ ; അന്വേഷണം വഴി തിരിക്കാൻ ദൃശ്യം മോഡൽ നീക്കങ്ങളും

ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത് ഭാര്യ തന്നെ ; അന്വേഷണം വഴി തിരിക്കാൻ ദൃശ്യം മോഡൽ നീക്കങ്ങളും

 

സ്വന്തം ലേഖിക

ഇടുക്കി: റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകൾ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളാണ് നടത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാൽ പൊലീസ് അന്വേഷണം വേഗത്തിൽ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്നുള്ള കുഴിയിൽ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തിൽ മണ്ണിട്ട് മൂടി.

തുടർന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയിൽ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലിൽ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയിൽ ഇട്ടതിൻറെ സാഹചര്യങ്ങൾ ഒന്നും മനസ്സിലാകാത്ത തരത്തിലായിരുന്നു വസീമിൻറെ നീക്കം. തുടർന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിൻറെ ഭാര്യ ലിജിയുടെ ഫോണിലേക്ക് വിളിക്കാൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരൻറെ സുഹൃത്തിൻറെ ഫോണിൽ നിന്നും ലിജിയുടെ ഫോണിലേക്ക് കോളുകൾ വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോൾ തെളിവായി ഈ കോളുകൾ കാണിച്ച് റിജോഷ് തൃശൂരിൽ നിന്നും കോഴിക്കോട്ട് നിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, പൊലീസ് ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ വസീമിൻറെ സഹോദരനും ഒരാൾ സഹോദരൻറെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയിൽ ഇവർക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. സഹോദരനെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കഥ ക്ലൈമാക്സിൽ എത്തിച്ച് വസീം കുറ്റസമ്മതം നടത്തി വീഡിയോസന്ദേശം അയച്ചത്.

Tags :