
ഇനി ചികിത്സിക്കാൻ മറിയം ത്ര്യേസ്യയെ വിളിച്ചാൽ മതി ..! അനുഭവസാക്ഷ്യം പറഞ്ഞ ഡോ.വി.കെ ശ്രീനിവാസനെതിരെ ഐ എം എ: ഡോക്ടർ വരാൻ കാത്തിരിക്കുന്നു മറ്റു ഡോക്ടർമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വത്തിക്കാനിൽ പോയി അനുഭവസാക്ഷ്യം പറഞ്ഞ ഡോക്ടർ ശ്രീനിവാസൻ കുടുക്കിലേയ്ക്ക്. തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ ശ്രീനിവാസനെതിരെയാണ് ഇപ്പോൾ കേരളത്തിലെ ഡോക്ടർമാരും ,ഇവരുടെ സംഘടനയും രംഗത്ത് എത്തിയിരിക്കുന്നത്.
ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്നാണ് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ വത്തിക്കാനിൽ എത്തി അനുഭവസാക്ഷ്യം പറഞ്ഞിരുന്നു. മറിയം ത്ര്യേസ്യയെ വിശുദ്ധയാക്കിയത് ഡോക്ടറുടെ ഈ പ്രഖ്യാപനത്തോടെയായായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎംഎ യുടെ കേരള ഘടകത്തിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വെച്ച് കുട്ടിയുടെ മാതാവ് പ്രാര്‍ത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടര്‍ ശ്രീനിവാസന്‍ വന്നപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും പിന്നിട് വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ അംഗീകരിച്ചതെന്നായിരുന്നു പത്ര വാര്‍ത്തകള്‍. ഇത് കൂടാതെ ഇത് സാക്ഷ്യപ്പെടുത്തിയ ഡോക്ടര്‍ ശ്രീനിവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാഡിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു.
എംഎ-കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. സുള്‍ഫി എന്‍ ആണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ‘രോഗികളുടെ അവസ്ഥയില്‍ അപ്രതീക്ഷിതമായ പുരോഗതി ഉണ്ടായതായി വ്യക്തമാണ്. പക്ഷേ, ഡോക്ടര്‍മാര്‍ ഇതിനെ സ്വാഭാവിക മെച്ചപ്പെടുത്തലായോ രോഗനിര്‍ണയത്തിലെ മേല്‍നോട്ടം കൊണ്ടോ മാത്രമാണ് കണക്കാക്കുന്നത്. ഡോ. ശ്രീനിവാസന്റെ കാഴ്ചപ്പാട് ശുദ്ധ ഭോഷ്കാണെന്നും അവര്‍ പറയുന്നു. തൊട്ട് തലോടി പ്രാര്‍ത്ഥിച്ചപ്പോള്‍ അക്യൂട്ട് റെസ്പറേറ്ററി ഫൈലിയര്‍ എന്ന ഗുരുതരരോഗം മാറി എന്ന് കരുതുന്നത് ശുദ്ധ ഭോഷത്തരമാണ്.
ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടി ,ചികിത്സയുടെ ഫലമായി സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ ചികിത്സ’ കൊണ്ട് നിങ്ങള്‍ തട്ടിയെടുത്ത് കളഞ്ഞത്. ഇത് അന്ധവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടുമെന്നും ഇവര്‍ പറയുന്നു. എന്തായാലും ശ്രീനിവാസന്‍ വത്തിക്കാനില്‍ നിന്നും മടങ്ങിവരുമ്ബോള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് ഐഎംഎ