
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം.
പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അണുബാധയെത്തുടര്‍ന്ന് യുവതി എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്‍പത് ദിവസമാണ് സജിത എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പഴുപ്പ് പൂര്‍ണമായി നീക്കണമെങ്കില്‍ ശസ്ത്രക്രിയ ആവശ്യമെന്നും കുടുംബം പറയുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോ. രേണുക കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു.
ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം പ്രസവം നിര്‍ത്തുന്ന പ്രൊസീജിയറും ചെയ്തിരുന്നു. ഇതിന് പിന്നാലെ സജിതയ്ക്ക് കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡിസ്ചാര്‍ജിന് മുമ്പ് തന്നെ ഡോക്ടര്‍ രേണുകയോട് പറഞ്ഞെന്ന് യുവതി പറയുന്നു. എന്നാല്‍ മതിയായ ചികിത്സയോ പരിശോധനയോ നടത്തിയില്ലെന്നും പകരം തന്നെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് യുവതിയുടെ പരാതി.







