
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്ക് വലിയ വാഹന വ്യൂഹം ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മുഖ്യമന്ത്രി അത്രയധികം വാഹനങ്ങള്‍ ഉപയോഗിക്കാറില്ലല്ലോ, സംഘർഷങ്ങളോ മറ്റോ വരുമ്പോഴാണ് പ്രോട്ടോക്കോള്‍ ഓഫീസർമാരുടേതടക്കം ഇത്രയധികം വാഹനങ്ങള്‍ വരിക.
സാധാരണ ഗതിയില്‍ അധികം വാഹനങ്ങള്‍ ഉപയോഗിക്കാറില്ല. എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ മൂന്ന് വാഹനങ്ങള്‍ മാത്രമാണല്ലോ ഉപയോഗിക്കുന്നത്
എന്ന ചോദ്യത്തിന് ഇപ്പോള്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ നോക്കാം എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഫ്ലെക്സ് ബോർഡുകള്‍ കേരളത്തിലുടനീളം വ്യാപകമായി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാർട്ടി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും ഒക്കെത്തന്നെ പൊതുവായ മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന ഫ്‌ളക്‌സ് ബോർഡുകളാണ് ഉപയോഗിച്ചിരുന്നത്. അതില്‍ മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്ന രീതിയില്‍ പിണറായിയുടെ ഫോട്ടോ മാത്രമേ വന്നിട്ടുള്ളൂ എന്നത് ശരിയാണ്.
അത് ചില വിമർശനപരമായ കാര്യങ്ങളായിട്ട് വന്നിട്ടുമുണ്ട്. അത് പരിശോധിക്കുമെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. നേരത്തേ വി.എസ് അച്യുതാനന്ദന്റെ സമാനമായ ഫ്‌ളക്‌സുകള്‍ വന്നപ്പോള്‍ പാർട്ടി തന്നെ രംഗത്തു വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം







