
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ദീപിക പത്രം ആണ് കർഷകരുടെ പ്രശ്നങ്ങള്‍ ഏറ്റവും അധികം മുഖപ്രസംഗങ്ങളിലൂടെ പുറത്ത് പറയുന്നതെന്നും നാട്ടില്‍ പത്രസ്വാതന്ത്ര്യം കുറഞ്ഞു വരുന്നു എന്ന് വിമർശനം ഉണ്ട്. ഫ്രീഡം ഓഫ് പ്രെസ് ഇന്‍റക്സില്‍ ഇന്ത്യയുടെ സ്ഥാനം 157 ആണ്. രാജ്യം വളരെ പിറകിലാണ്.ജനാധിപത്യത്തിന്‍റെ മനോഹാരിത എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴാണ് ഉണ്ടാകുന്നത്.നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം. ഞാൻ അടക്കം ഭരണകർത്താക്കള്‍ വിമർശിക്കപ്പെടണം എന്നും വിഡി സതീശൻ പറഞ്ഞു. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൂടാതെ, ആരും വിമർശനത്തിന് അതീതരല്ലെന്നും വിമർശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റ് തിരുത്താൻ പറ്റും. കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെ ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം.






