Spread the love

കൊച്ചി: മാസപ്പടി കേസില്‍ സിഎംആർഎല്ലിനും ഇഡിക്കും നാളെ നിർണായകം.

video
play-sharp-fill

അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎ ഹർജി നാളെ കോടതി പരിഗണിക്കും.
അതേസമയം, ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി.

മുദ്രവെച്ച കവറില്‍ ഇഡിക്ക് ലഭിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കും. മാസപ്പടിക്കേസില്‍ കോടതിയില്‍ പോരാടാൻ ഉറച്ച്‌ ഇ ഡിയും സി എം ആർ എല്ലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ ഹർജി ഡിവിഷൻ ബെഞ്ചു പരിഗണിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും.

മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആർ എല്‍ ശ്രമം. കേസില്‍ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക.