Spread the love

കോട്ടയം : വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ നടത്തിയ പണിമുടക്കിൽ വലഞ്ഞ് ജനം.

video
play-sharp-fill

ഭക്ഷണം ലഭിക്കാതെ നിരവധിപ്പേർ ബുദ്ധിമുട്ടിലായി. ഹോട്ടലുകൾക്കൊപ്പം ബേക്കറികൾ ഉൾപ്പെടെ അടഞ്ഞു കിടന്നതും ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചതും ദുരിതം ഇരട്ടിയാക്കി.

സംഘടനയിൽ അംഗങ്ങളായ ജില്ലയിലെ 1400 ഹോട്ടലുകളും പണിമുടക്കിയ പങ്കെടുത്തെന്ന് ഭാരവാഹികൾ അറിയിച്ചു. കോഫിബാറുകളും കൂൾബാറുകളും തുറന്നുപ്രവർത്തിച്ചത് ആശ്വാസമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമരം മുന്നിൽകണ്ട് വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവരിൽ മിക്കവരും ഉൾപ്പെടെ ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവന്നിരുന്നു. ഡ്രൈവർമാർ, ബസ് ജീവനക്കാർ എന്നിവർക്ക് സമയത്ത് ഭക്ഷണം ലഭിച്ചില്ല.

ഉച്ചയൂണിന്റെ സമയത്ത് ഭക്ഷണം തേടി അലയുന്ന യാത്രക്കാരെയും നഗരത്തിൽ കാണാമായിരുന്നു. അസോസിയേഷനിൽ അംഗങ്ങളല്ലാത്ത ഇന്ത്യൻ കോഫിഹൗസ്, വിവിധ സ്ഥാപനങ്ങളുടെ ക്യാന്റീനുകൾ എന്നിവ തുറന്നുപ്രവർത്തിച്ചത് ആശ്വാസമായി.

ഉച്ചയൂണിന്റെ സമയത്ത് ഇവിടങ്ങളിൽ നല്ല തിരക്കായിരുന്നു. ഏറെ നേരം കാത്തു നിന്ന ശേഷമാണ് ഭക്ഷണം പലർക്കും ലഭിച്ചത്. ഊണ് ഉൾപ്പെടെ മിക്കയിടത്തും നേരത്തെ തീർന്നു.