Spread the love

ബാലുശ്ശേരി: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ബാലുശ്ശേരിയില്‍ അപ്രതീക്ഷിത രാഷ്ട്രീയ ഭൂകമ്പം.

video
play-sharp-fill

സിറ്റിംഗ് എം.എല്‍.എയും സി.പി.എമ്മിന്റെ യുവതാരവുമായ കെ.എം. സച്ചിന്‍ ദേവിനെ നിലംപരിശാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. സൂരജ് ഉജ്ജ്വല വിജയം കൈവരിച്ചു. 16,980 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് സൂരജ് ബാലുശ്ശേരി പിടിച്ചെടുത്തത്.

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് കൂടിയായ സച്ചിന്‍ ദേവിന്റെ പരാജയത്തിന് പിന്നില്‍ ആര്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ നീണ്ട നിര വലിയ സ്വാധീനം ചെലുത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ച പല നിലപാടുകളും വിവാദമായപ്പോള്‍ അതില്‍ സച്ചിന്‍ ദേവ് എം.എല്‍.എ നടത്തിയ ഇടപെടലുകള്‍ ബാലുശ്ശേരിയിലെ വോട്ടര്‍മാരില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രത്യേകിച്ച്‌, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ റോഡ് തര്‍ക്കം സച്ചിന്‍ ദേവിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തി.

ഒരു സാധാരണ തൊഴിലാളിയെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളില്‍ എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായ പക്വതയില്ലാത്ത ഇടപെടലുകളും സഖാക്കള്‍ക്കിടയില്‍ പോലും അതൃപ്തി ഉണ്ടാക്കിയിരുന്നു.
ആര്യ രാജേന്ദ്രന്റെ മേയര്‍ കാലയളവിലെ വിവാദമായ ‘കത്ത് വിവാദം’ മുതല്‍ ഭരണപരമായ പാളിച്ചകള്‍ വരെ ബാലുശ്ശേരിയില്‍ പ്രചാരണ ആയുധമായി.

തലസ്ഥാന നഗരസഭയില്‍ 45 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച്‌ ബി.ജെ.പിക്ക് ഭരണചക്രം തിരിക്കാന്‍ വഴിമരുന്നിട്ടത് ആര്യയുടെ വിവാദങ്ങളാണെന്ന ആക്ഷേപം ശക്തമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പിക്ക് ‘ദാനമായി’ നല്‍കിയ ആര്യയുടെ ഇഫക്റ്റ് ഒടുവില്‍ ഭര്‍ത്താവിന്റെ സീറ്റും തെറിപ്പിച്ചു എന്നതാണ് വോട്ടെണ്ണല്‍ ഫലം നല്‍കുന്ന സൂചന.

ധാര്‍ഷ്ട്യത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ബാലുശ്ശേരിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ഗ്രാമങ്ങളില്‍ പോലും വന്‍ വോട്ട് ചോര്‍ച്ചയുണ്ടായപ്പോള്‍ വി.ടി. സൂരജ് എന്ന ജനകീയ മുഖത്തെ ബാലുശ്ശേരി ഹൃദയത്തോട് ചേര്‍ത്തു. യുവജനങ്ങളുടെയും സാധാരണക്കാരുടെ ഇടയില്‍ ആര്യ-സച്ചിന്‍ ദമ്പതികള്‍ക്കെതിരെ രൂപപ്പെട്ട വികാരം യു.ഡി.എഫ് തരംഗമായി മാറുകയായിരുന്നു.