
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി.
സമയക്കുറവ് മൂലം വാദം കേള്‍ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികള്‍ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. കഴിത്ത ജനുവരി 12 നും കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കൊണ്ട് പരിഗണിക്കാനായിരുന്നില്ല.
കഴിഞ്ഞ വർഷം ഒക്ടോബറില്‍ കേസ് പരിഗണനയ്ക്ക് വന്ന് എങ്കിലും എസ് എഫ് ഐ ഓയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. കമ്പനി രജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി എം ആർ എല്‍ നല്‍കിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നേരത്തെ നോട്ടീസയച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്. ജൂലൈ 7 ന് കേസ് പരിഗണിക്കുമ്പോള്‍ അന്തിമവാദം തുടങ്ങാനാണ് സാധ്യത.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇ ഡി നടത്തിയത്. സേവനങ്ങള്‍ നല്‍കാതെ മാസപ്പടി ഇനത്തില്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം.









