Thursday, April 23, 2026

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇന്നും വാദം നടന്നില്ല; വീണ്ടും മാറ്റി; ജൂലൈ ഏഴിന് പരിഗണിക്കാമെന്ന് ഡൽഹി ഹൈക്കോടതി

Spread the love

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി.

video
play-sharp-fill

സമയക്കുറവ് മൂലം വാദം കേള്‍ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികള്‍ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. കഴിത്ത ജനുവരി 12 നും കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കൊണ്ട് പരിഗണിക്കാനായിരുന്നില്ല.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ കേസ് പരിഗണനയ്ക്ക് വന്ന് എങ്കിലും എസ് എഫ് ഐ ഓയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. കമ്പനി രജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി എം ആർ എല്‍ നല്‍കിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നേരത്തെ നോട്ടീസയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്. ജൂലൈ 7 ന് കേസ് പരിഗണിക്കുമ്പോള്‍ അന്തിമവാദം തുടങ്ങാനാണ് സാധ്യത.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇ ഡി നടത്തിയത്. സേവനങ്ങള്‍ നല്‍കാതെ മാസപ്പടി ഇനത്തില്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം.