അമേരിക്കയുടെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഇറാൻ; യുഎസ് മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി

Spread the love

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ നിരസിച്ചു.

video
play-sharp-fill

മറ്റൊരു രാജ്യം വഴി ബുധനാഴ്ച ലഭിച്ച ഈ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച്‌ അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലുകള്‍ മൂലം നേരിട്ട തിരിച്ചടികള്‍ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാൻ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങള്‍ യുഎസ് ശക്തമാക്കിയത്.

വെടിനിർത്തല്‍ സംബന്ധിച്ച നിർദ്ദേശത്തിന് ഇറാൻ ലിഖിത രൂപത്തില്‍ മറുപടി നല്‍കിയിട്ടില്ല. പകരം യുദ്ധക്കളത്തില്‍ ആക്രമണം തുടർന്നുകൊണ്ടാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ പ്രസിഡന്റ് വെടിനിർത്തല്‍ ആവശ്യപ്പെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. വെടിനിർത്തലിനായി പാകിസ്ഥാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഡിമാൻഡുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.