എഫ്.സി.ആർ.എ. ഭേദഗതി ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ;ഭേദഗതി പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Spread the love

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമഭേദഗതി ന്യൂനപക്ഷങ്ങളേയും ജീവകാരുണ്യ സംഘടനകളേയും അനാവശ്യമായി ഉപദ്രവിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

video
play-sharp-fill

വർഗീയവാദികളുടെ കൂടെയാണോ അതോ ന്യൂനപക്ഷ വിരോധമാണോ കേന്ദ്ര സർക്കാരിന്റെ മുഖമുദ്ര എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമമെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസ് പുതുക്കാതിരിക്കുകയോ പുതുക്കാൻ വൈകുകയോ ചെയ്താൽ ഇത്തരം സംഘടനകളുടെ ആസ്തികൾ മുഴുവൻ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാൻ ഈ ഭേദഗതി അധികാരം നൽകുന്നു.

ഇതിനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമെന്നും വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് സമാനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കോൺഗ്രസ് ഈ നിയമത്തെ ഗൗരവതരമായി ചോദ്യം ചെയ്തിട്ടുണ്ട്. ഈ നിയമം പാസാക്കിയാൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അഴിച്ചുവിടാൻ കാരണമാകും.

അതിനാൽ കേന്ദ്ര സർക്കാർ ഈ ഭേദഗതിയിൽനിന്ന് പിന്മാറണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. മാധ്യമങ്ങളല്ല,

മറിച്ച് യു.ഡി.എഫ്. നേതൃത്വമാണ് തങ്ങൾ ഓരോ ദിവസവും എന്ത് സംസാരിക്കണമെന്ന കാര്യത്തിൽ അജൻഡ നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.