റേഷൻ കടകൾ വഴി മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ ഒറ്റമാസംകൊണ്ട് വിറ്റഴിക്കാൻ തീരുമാനം; വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് ഒരു ലിറ്റർ; ഇല്ലാത്തവർക്ക് നാല് ലിറ്റര്‍; മാര്‍ച്ച്‌ 31ന് മുൻപ് വിതരണം പൂർത്തിയാക്കും

Spread the love

തിരുവനന്തപുരം: മൂന്ന് മാസത്തില്‍ ഒരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ റേഷന്‍ കടകള്‍ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാന്‍ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

video
play-sharp-fill

വൈദ്യുതിയുള്ള വീട്ടുകാര്‍ക്ക് റേഷന്‍ കടകള്‍ വഴി ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയുമാണ് ലഭിക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവര്‍ക്കും വാങ്ങാത്തവര്‍ക്കും നല്‍കും.

ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ കണക്കിനനുസരിച്ചായിരിക്കും ഇത്. പല താലൂക്കുകളിലും മണ്ണെണ്ണയുടെ മൊത്ത വില്‍പ്പനശാലകളില്ല. അതിനാല്‍ ഇവിടങ്ങളിലെ റേഷന്‍കട ഉടമകള്‍ മറ്റ് താലൂക്കുകളില്‍ നിന്ന് മണ്ണെണ്ണ എടുക്കേണ്ട സാഹചര്യമായിരുന്നു. ഇതിനുള്ള വലിയ പണച്ചെലവ് കാരണം പലരും മണ്ണെണ്ണയെടുക്കാന്‍ തയ്യാറാകാറില്ല. അതിനാല്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ അനുവദിക്കുന്ന മണ്ണെണ്ണ പോലും പലര്‍ക്കും ലഭിക്കാറില്ല. ഇതോടെയാണ് മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസത്തെ വിഹിതവും റേഷന്‍കടക്കാര്‍ എല്ലാവരും ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ കിട്ടൂ. അല്ലെങ്കില്‍ സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാകുന്ന സൗകര്യം ആളുകള്‍ ഉപയോഗപ്പെടുത്തണം. മാര്‍ച്ച്‌ 31ന് മുന്‍പ് കെട്ടിക്കിടക്കുന്ന മണ്ണെണ്ണയുടെ വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.