കൊച്ചിയിൽ കോട്ടയം സ്വദേശി യുവതിയുടെ കൊലപാതകം: യുവതിയും പ്രതിയും തമ്മിലുള്ള റാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്: ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്: ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് സംഭവം ചുരുങ്ങുമെന്ന് കൊലപാതകി കരുതി.

Spread the love

കൊച്ചി: വൈറ്റില റെയില്വേ ട്രാക്കില് കണ്ടെത്തിയ സംഭവത്തില് പ്രതി കസ്റ്റഡിയില്. ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയില് എടുത്തിരിക്കുന്നത്.
കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച്‌ യുവതിയും പ്രതിയും തമ്മില് വാക്കു തര്ക്കമുണ്ടായതിനെ തുടര്ന്നാണ് കൊലപാതകം.

video
play-sharp-fill

മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണ് സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷാജി എന്ന പ്രതിയിലേക്ക് പോലീസ് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്ക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില് അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളും ഉണ്ടായിരുന്നു. ട്രാക്കിലും രക്തക്കറ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്നത് വൈറ്റില ഫ്ളൈ ഓവറിന് നേരെ താഴെയുള്ള ഉപയോഗശൂന്യമായ ട്രാക്കിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ നാലുമണിയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. ഉടന്‍ തന്നെ സമീപത്തുള്ള ഹോസ്റ്റലിലെത്തി വാര്‍ഡനെ കാര്യങ്ങള്‍ ധരിപ്പിച്ചു. സ്ത്രീയുടെ മൃതദേഹമാണെന്നും മൂടാന്‍ തുണി വേണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി വാര്‍ഡന്‍ പറയുന്നു. സമീപവാസിയായ സ്ത്രീയല്ലെന്ന് നാട്ടുകാരും വ്യക്തമാക്കി.

ട്രാക്കിനു മുകളില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ വന്നു കയറിയാല്‍ ഒരു സാധാരണ ട്രെയിന്‍ അപകടം എന്ന രീതിയിലേക്ക് സംഭവം ചുരുങ്ങുമെന്ന് കൊലപാതകി കരുതിയിരിക്കാമെന്നാണ് സൂചന. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ മേഖല കൂടിയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.