പാതിരാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ കുട്ടികളെ കണ്ട് പൊലീസ് അമ്പരന്നു ; കാര്യം അറിഞ്ഞപ്പോൾ പൊലീസ് വക സല്യൂട്ട്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : രാത്രി കോരിച്ചൊരിയുന്ന മഴ അവഗണിച്ച് അപരിചിതരായ രണ്ടു കുട്ടികൾ സ്റ്റേഷനിലേക്കു കയറി വന്നപ്പോൾ പൊലീസുകാർ ഞെട്ടി. വന്ന കാര്യം അറിഞ്ഞതോടെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് നൽകിയത് സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്. 26,240 രൂപ ഉൾപ്പെട്ട കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നൽകാനായിരുന്നു രണ്ടു ആൺകുട്ടികൾ എത്തിയത്. പാലക്കാട് ഒറ്റപ്പാലം പള്ളിപ്പറമ്ബിൽ ൽ ബാവയുടെ മകൻ മുഹമ്മദ് സഫ്വാനും(13) ആർഎസ് റോഡ് ചുള്ളിപ്പള്ളിയാലിൽ ഷെറീഫിന്റെ മകൻ മുഹമ്മദ് നൗഷിഫും (15) ആണ് കളഞ്ഞു കിട്ടിയ പഴ്‌സ് പോലീസിന് കൈ മാറിയത്. പേഴ്സ് പൊലീസിന്റെ സഹായത്തോടെ കുട്ടികൾ ഉടമയ്ക്ക് കൈമാറി. ഒറ്റപ്പാലം എൻഎസ്എസ് ഹൈസ്‌കൂൾ വിദ്യാർത്ഥികളാണു മുഹമ്മദ് സഫ്വാനും മുഹമ്മദ് നൗഷിഫും.

കഴിഞ്ഞ ദിവസം രാത്രി ടൗണിലെ വേങ്ങേരി അമ്പലത്തിനു സമീപമുള്ള റോഡിൽ നിന്നുമാണ് പണമടങ്ങിയ പഴ്സ് കിട്ടിയത്. ഉടൻ തന്നെ ഇരുവരും പണവുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പഴ്സിലുണ്ടായിരുന്ന രേഖകളിൽനിന്നാണു സിഐ എം സുജിത്തും എസ്ഐ എസ് അനീഷും ഉടമയെ കണ്ടെത്തിയത്. നഗരത്തിലെ വ്യാപാരിയും മുരുക്കുംപറ്റ സ്വദേശിയുമായ ഷാഹുൽ ഹമീദ് രാത്രി തന്നെ സ്റ്റേഷനിലെത്തി പണമടങ്ങിയ പഴ്സ് കൈപ്പറ്റി. കടയടച്ചു പോകുന്നതിനിടെയാണു പഴ്സ് വീണുപോയതെന്നു ഷാഹുൽ ഹമീദ് പൊലീസിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group