മലയാളിയുടെ നാവിൻ തുമ്പിലുടക്കിയ പരസ്യ വാചകങ്ങളുടെ സൃഷ്ടാവ്! പ്രശസ്ത പരസ്യ കോപ്പി റൈറ്റർ ശങ്കർ കൃഷ്ണമൂർത്തി അന്തരിച്ചു

Spread the love

കോട്ടയം : മലയാളിയുടെ നാവിൻ തുമ്പിലുടക്കിയ പരസ്യ വാചകങ്ങളുടെ സൃഷ്ടാവും പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായ ശങ്കർ കൃഷ്ണമൂർത്തി  (ശിവ കൃഷ്ണമൂർത്തി- 85)  അന്തരിച്ചു.

ചെന്നൈ സാലിഗ്രാമിലായിരുന്നു അന്ത്യം. 1939ൽ ആലപ്പുഴയിൽ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം.

‘മഴ മഴ, കുട കുട.. മഴ വന്നാൽ പോപ്പിക്കുട,_

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്ത് നിന്ന് നോക്കിയാൽ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം.. (അയ്യപ്പാസ് സിൽക്സ്)_

പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട് (പാലാട്ട് അച്ചാർ)_

തുടങ്ങിയ പരസ്യ വാചകം ഓർക്കാത്തവർ കുറവായിരിക്കും. ഈ പരസ്യ വാചകങ്ങൾ സൃഷ്ടിച്ചത് ശങ്കർ കൃഷ്ണമൂർത്തിയാണ്.

മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യകോപ്പി റൈറ്ററുമായിരുന്നു ശങ്കർ കൃഷ്ണമൂർത്തി..

ഭീമ ജൂവലറിയുടെ ‘ഭീമ ബോയ്’ അദ്ദേഹത്തിന്റെ ഭാവനയിൽ പിറന്നതാണ്.

80-കളിലാണ് പാലാട്ട് അച്ചാർ, ‘വി ഗൈഡ്’ തുടങ്ങിയ ബ്രാൻഡുകൾക്കും അദ്ദേഹം പേര് നൽകിയത് .

തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളിൽ മുന്നൂറിലധികം ചെറുകഥകൾ എഴുതിയിട്ടുണ്ട്.

‘കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.

പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്പനിയിൽ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു.

ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഭാര്യ: ശാന്താ കൃഷ്ണമൂർത്തി. മക്കൾ: അജയ് ശങ്കർ (അമേരിക്ക), വിജയ് ശങ്കർ (സിനിമ എഡിറ്റർ), ആനന്ദ് ശങ്കർ (അമേരിക്ക).

മരുമക്കൾ: മായ, ലയ, വൈജയന്തി.

സംസ്‌കാരം പിന്നീട് നടക്കും.