ഒന്നാം റാങ്കുകാർക്ക് പോലും നിയമനമില്ല; പിന്നെ എന്തിനാണ് ലക്ഷങ്ങൾ ചെലവഴിച്ച് പിഎസ്‌സി പരീക്ഷ

Spread the love

ഒന്നാം റാങ്കുകാർക്ക് പോലും നിയമനമില്ല പിന്നെ എന്തിനാ സാറെ പരീക്ഷ നടത്തുന്നത്? ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർഥികളുടെ കണ്ണീരിൽ കുതിർന്ന ഈ ചോദ്യത്തിന് സർക്കാർ മറുപടി പറഞ്ഞേ മതിയാവു.

ലക്ഷക്കണക്കിനു രൂപ ചെലവാക്കിയാണ് പബ്ലിക് സർവീസ് കമ്മിഷൻ ഓരോ പരീക്ഷയും നടത്തുന്നത്. പരീക്ഷാവിജ്ഞാപനം വരുമ്പോൾ ഏറെ പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ പഠനം തുടങ്ങും. ഉറക്കമൊഴിച്ച്, ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ച് മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ നീണ്ട പഠിത്തം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ ഓഫിസുകൾ കയറിയിറങ്ങിയും നിയമനശുപാർശയ്ക്കായി പിഎസ്‍സി ഓഫിസുകളിൽ അന്വേഷണം നടത്തിയും കാത്തിരിക്കും.

നിയമനശുപാർശ തയാറാക്കിക്കൊണ്ടിരിക്കുന്നു, ഉടൻ അയയ്ക്കും എന്നിങ്ങനെ പ്രതീക്ഷ നൽകുന്ന മറുപടികളാണ് ആദ്യമാദ്യം ലഭിക്കുക. എന്നാൽ, മാസങ്ങളും വർഷങ്ങളും പിന്നിടുമ്പോൾ റാങ്ക് പട്ടിക അനങ്ങാതെയാകും. കാരണം അന്വേഷിക്കുന്നവരോട് ഒഴിവില്ലെന്നു പറയും. ചിലപ്പോൾ കൃത്യമായ മറുപടിപോലും കിട്ടാതെ റാങ്ക് പട്ടികകൾ‌ ചരമമടയും. ഒഴിവില്ലെങ്കിൽ എന്തിനാണു സാറേ പരീക്ഷ നടത്തി പ്രതീക്ഷ നൽകുന്നത് എന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്രഖ്യാപിത നിയമന നിരോധനത്തെക്കുറിച്ചു പറയുമ്പോൾ നിയമനശുപാർശയുടെ കണക്കുകൊണ്ടാണ് സർക്കാരും ഇടതു യുവജനസംഘടനകൾ ഉൾപ്പെടെയുള്ളവരും അതിനെ നേരിടുന്നത്. ഒരു വ്യക്തിക്കു ലഭിക്കുന്ന നിയമനശുപാർശയും നിയമനവും രണ്ടു വ്യത്യസ്ത കണക്കാണ് എന്നതാണ് സത്യം. ഒരേ വ്യക്തി ഒന്നിലേറെ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതെല്ലാം നിയമനശുപാർശയായി കണക്കാക്കപ്പെടും.

ഉദാഹരണത്തിന്, ഒരു ഉദ്യോഗാർഥി നാലു പട്ടികകളിൽ ആദ്യറാങ്കിൽ ഉണ്ടെങ്കിൽ 4 നിയമനശുപാർശ കിട്ടും. എന്നാൽ, ഒരു നിയമനമേ നടക്കൂ. ഊതിവീർപ്പിച്ച ഈ ശുപാർശകളുടെ കണക്കാണ് സർക്കാർ പുറത്തുവിടുന്നത്.
നിയമനശുപാർശയുടെ കണക്കെടുത്താൽപോലും ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് അൻപതിനായിരത്തോളം നിയമനങ്ങൾ കുറവാണ് ഈ സർക്കാരിന്റെ കാലത്ത്.

ഒന്നാം പിണറായി സർക്കാർ 1,61,268 നിയമനശുപാർശ നൽകിയെങ്കിൽ ഈ സർക്കാർ 1,11,335 ശുപാർശകളാണ് ജനുവരിവരെ നൽകിയത്. 2016 മുതലുള്ള നിയമന ശുപാർശകളുടെ കണക്കു പരിശോധിച്ചാൽ കാലാനുസൃതമായി വർധനയുണ്ടായിട്ടില്ല എന്നു വ്യക്തമാകും. 2017ൽ ആണ് സംസ്ഥാനത്ത് റെക്കോർഡ് (35911) നിയമന ശുപാർശകൾ നൽകിയത്.

അതിനു ശേഷം കുറഞ്ഞു.നിയമനം സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയിലെത്തുമ്പോൾ വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു, ഉടൻ പരിഗണിക്കും എന്നീ മറുപടികളിലൂടെ കോടതികളെപ്പോലും കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.