അപകട കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണം; ബോയിങ് 787 സർവീസുകള്‍ നിർത്തില്ലെന്ന് അമേരിക്ക

Spread the love

അഹമ്മദാബാദില്‍ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ മാത്രം കണ്ട് അപകടത്തില്‍ യഥാർത്ഥ കാരണം കണ്ടെത്താൻ ആകില്ലെന്ന് അമേരിക്ക. അപകട കാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന നിലപാടിൽ അമേരിക്ക. ബോയിങ് 787 സർവീസുകള്‍ നിർത്തില്ലെന്ന് അമേരിക്ക പറഞ്ഞു.

അന്വേഷണത്തിനായുള്ള അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥർ ആണ് ഇന്ത്യയിലേക്കെത്തുന്നത്. ബോയിംഗ് 787 ഡ്രീംലൈനർ ഉള്‍പ്പെട്ട അപകടത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ കണ്ടതായും എന്നാല്‍ വിമാന മോഡല്‍ തന്നെ സുരക്ഷിതമല്ലെന്നതിന് ഇതുവരെ ഒരു സുരക്ഷാ ഡാറ്റയും കണ്ടെത്തിയിട്ടില്ലെന്നും എഫ്‌എഎ അഡ്മിനിസ്ട്രേറ്റർ ക്രിസ് റോച്ചെലോയും യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയും പറഞ്ഞു.

അഹമ്മദാബാദില്‍ ഉണ്ടായ വിനാശകരമായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എഫ്‌എ‌എ ബോയിംഗ്, എഞ്ചിൻ നിർമ്മാതാക്കളായ ജി‌ഇ എയ്‌റോസ്‌പേസ് എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നതിനായി ഇന്ത്യയിലെ ക്രാഷ് സൈറ്റിലേക്ക് കൂടുതല്‍ വിദഗ്ധരെ അയയ്ക്കാൻ അമേരിക്ക തയ്യാറാണെന്ന് ഷോണ്‍ ഡഫി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group