video
play-sharp-fill

വീൽചെയറിൽ നിന്നും വേമ്പനാട് കായലിലേക്ക് ചാടിയ രതീഷ് നീന്തി കയറിയത് ലോക റിക്കാർഡിലേക്ക്: രണ്ടര വയസിൽ പോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരന്റേത് പരിമിതികളെ തോൽപ്പിച്ച വിജയം.

വീൽചെയറിൽ നിന്നും വേമ്പനാട് കായലിലേക്ക് ചാടിയ രതീഷ് നീന്തി കയറിയത് ലോക റിക്കാർഡിലേക്ക്: രണ്ടര വയസിൽ പോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരന്റേത് പരിമിതികളെ തോൽപ്പിച്ച വിജയം.

Spread the love

വൈക്കം: വൈക്കം കായലാര ബിച്ച് ഇന്ന് ഒരു അപൂർവ സംഭവത്തിന് സാക്ഷിയായി. അരയ്ക്ക് താഴേക്ക് തളർന്ന് കാലുകൾക്ക് ശേഷിയില്ലത്ത ഒരാൾ കായൽ നീന്തി വരുന്ന കാഴ്ച.

രണ്ടര വയസിൽ പോളിയോ ബാധിച്ചു അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി. ആലുവ മേത്തശേരി പുഷ്കരൻ,ലളിത ദമ്പതികളുടെ മകൻ രതീഷാണ്

ആലപ്പുഴ ചേർത്തല വടക്കുംകര അമ്പലകടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് ഏഴു
കിലോമീറ്റർ നീന്തി റെക്കാർഡിലിടം പിടിച്ചത്.ഞായാറാഴ്ച്ച രാവിലെ 7.31ന്
അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജിതോമസ് ഫ്ലാഗ് ഓഫ് ചെയ്ത നീന്തൽ 9.31 നാണ് അവസാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയ രതീഷിനെ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചേയർമാൻ പി.ടി.സുഭാഷ്, വാർഡ് കൗൺസിലർ ബിന്ദുഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. ശാരീരിക പരിമിതികളെ മനക്കരുത്തു കൊണ്ട് പരാജയപ്പെടുത്തിയ രതീഷിനെ പരിശീലകൻ സജിവാളശേരി,മാതവ് ലളിത,മകൻ ഇഷാൻ, രതീഷിൻ്റെ സുഹൃത്തുകൾ തുടങ്ങിയവർ അഭിനന്ദിച്ചു.

വൈക്കം നഗരസഭ അധികൃതർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, രതീഷിൻ്റെ സുഹൃത്തുക്കൾ, വാളശേരി റിവർ സ്വിമ്മിംഗ് ക്ലബ് അംഗങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നീന്തൽ പരിശീലകൻ സജിവാളശേരിയെ നഗരസഭ വൈസ്ചെയർമാൻ പി.ടി. സുഭാഷ് പൊന്നാട അണിയിച്ചു.

നീന്തുന്നതിന് ശാരീരിക പരിമിതികൾ തടസമായില്ലെന്നും ഏറെ സന്തോഷത്തോടെയാണ് കായൽ നീന്തിയതെന്നും രതീഷ് പറഞ്ഞു. 15000 ലധികം പേരെ സൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും രതീഷിൻ്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി പരിശീലകൻ സജിവാളശേരി പറഞ്ഞു.