
പഹൽഗാം ഭീകരാക്രമണം; ചാരനിറത്തിലുള്ള കുര്‍ത്തയും പെെജാമയും വേഷം, കെെയില്‍ എകെ47; ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത്
പഹല്‍ഗാം: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമാണ് ഇന്നലെ ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്. 29 നിരപരാധികളുടെ ജീവനാണ് ഭീകരാക്രമണത്തില്‍ പൊലിഞ്ഞത്.
വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരില്‍ ഒരാളുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ആദ്യമായാണ് ഭീകരരുടെ ചിത്രം പുറത്തുവരുന്നത്.
ചാരനിറത്തിലുള്ള കുർത്തയും പെെജാമയും ധരിച്ച് കെെയില്‍ എകെ47 തോക്കുമായി പോകുന്ന ആക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്. ‘മിനി-സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്‍ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയാണ് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലിരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്ബർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കാശ്‌മീരിലുള്ള രണ്ടുപേർ ഉള്‍പ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. 2017ല്‍ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തല്‍.