
വിവാഹത്തിന് മുൻപ് മാനസികമായി തളർത്തി :പ്രതിശ്രുത വരന് ജീവനൊടുക്കി.
വാരാണസി:വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി മാനസികമായി തളര്ത്തിയെന്നാരോപിച്ച് പ്രതിശ്രുത വരന് ജീവനൊടുക്കി.ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ജീവനൊടുക്കിയത്.മോഹിനി പാണ്ഡെ എന്ന യുവതിയുമായാണ് ഹരേറാമിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹ നിശ്ചയം നടന്ന ദിവസം മോഹിനി തന്റെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഹരേറാം കണ്ടിരുന്നു.പിന്നീട് ഇതിന്റെ പേരില്‍ യുവതിയും യുവാവും തമ്മില്‍ കലഹമുണ്ടായപ്പോൾ, ആണ് സുഹൃത്തുമായുള്ള എല്ലാ ബന്ധവും നിർത്തിയെങ്കില്‍ മാത്രമേ വിവാഹം നടക്കുകയുള്ളു എന്ന് ഹരേറാം യുവതിയോട് പറഞ്ഞു.അതിന് പറ്റില്ലന്നും വിവാഹത്തില്‍ നിന്ന് പിൻമാറിയാല് വരനേയും കുടുംബത്തേയും സ്ത്രീധന പീഡന പരാതി നല്കി കുടുക്കുമെന്നും യുവതി പറഞ്ഞതിനെ തുടർന്ന്, മാനസികമായി തളർന്നു പോയ യുവാവ് തിരികെ വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.