play-sharp-fill
അർഷാദിന് ഒന്നും നിയന്ത്രിക്കാനായില്ല ;അടിയന്തരമായി വിമാനം നിലത്തിറക്കേണ്ടിവന്നു.വൈറൽ ആകുന്ന പത്രവാർത്ത

അർഷാദിന് ഒന്നും നിയന്ത്രിക്കാനായില്ല ;അടിയന്തരമായി വിമാനം നിലത്തിറക്കേണ്ടിവന്നു.വൈറൽ ആകുന്ന പത്രവാർത്ത

സ്വന്തംലേഖകൻ

കൊച്ചി : വിമാനത്തിൽ യാത്രക്കാരന്റെ നിരന്തരമായ കിഴ്വായുവിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന ശ്രീലങ്കൻ വിമാനം അടിയന്തിരമായി ദുബൈ വിമാനത്തവളത്തിൽ ഇറക്കി. തൃശ്ശൂർ തലശ്ശേരി സ്വദേശിയായ അർഷാദ് തമ്മനാണ് സഹയാത്രികരുടെ പരാതികൾക്ക് ചെവികൊടുക്കാതെ നിരന്തരം കീഴ്വായു വിട്ടുകൊണ്ടിരുന്നത്.ഇദ്ദേഹത്തിന്റെ സീറ്റിന് സമീപത്തുണ്ടായിരുന്ന രണ്ട് സൗദിയാത്രക്കാർ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തോട് കീഴ്വായു നിയന്ത്രിക്കാൻ വിമാന ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് ചെവികൊള്ളാതെ യാത്രക്കാരൻ കീഴ്വായു വിടുന്നത് തുടർന്നതോടെയാണ് ബഹളവും തർക്കവും ഉണ്ടായത്. ബഹളം പരിധിവിട്ട് അടിപിടി ആയതോടെ പൈലറ്റ് അടിയന്തിര ലാന്റിങ് നടത്തുകയായിരുന്നു. പിന്നീട് ദുബായിൽ നിന്ന് മറ്റൊരു വിമാനത്തിലാണ് അർഷാദ് തമ്മൻ കൊച്ചിയിലേക്ക് യാത്ര തുടർന്നത്.സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇനി മേലിൽ ഇത് ആവർത്തിക്കില്ല എന്ന് അർഷാദ് തമ്മനിൽ നിന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു. എന്നാൽ പോലീസ് അർഷാദിൽ നിന്നും ഇത്തരമൊരു കാര്യം എഴുതി വാങ്ങി എന്ന് പത്രത്തിൽ വന്ന വാർത്തയുടെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതാണ് ഏവരിലും ചിരിപടർത്തുന്നത്.