
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നരുടെ പട്ടികയിൽ ആറ് പേർ; മൂന്ന് പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രം തിരിച്ചയക്കുമ്പോൾ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേത്; റവാഡ ചന്ദ്രശേഖറും സുരേഷ് രാജ് പുരോഹിതും കേന്ദ്ര ഡെപ്യൂട്ടേഷനിൻ; നിധിൻ അഗർവാളിന് മുന്നിൽ ബിഎസ്എഫ് കുരുക്ക്; ഈ മൂന്നുപേരേയും കേന്ദ്ര വെട്ടിയാൽ പൊലീസ് മേധാവിയാകുന്നത് അജിത് കുമാറോ ? യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും പട്ടികയിൽ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രാനുമതിക്കായി അയക്കുമ്പോൾ 30 വർഷം സേവനം പൂർത്തിയാക്കിയ ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരാണ് ഇതിലുള്ളത്. ഇതിൽ നിന്നും മൂന്ന് പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രം തിരിച്ചു കൈമാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പിന്തുണയുള്ളവർ മാത്രമേ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കൂ. അപ്പോഴും അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാകും. റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാളിന്റെ പേരാണ് പട്ടികയിൽ ആദ്യമുള്ളത്.
ഇന്റലിജൻസ് ബ്യൂറോ അഡിഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്മിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവർ പട്ടികയിലുണ്ട്. മുൻ എംഎൽഎ പി.വി. അൻവറിന്റെ ആരോപണത്തിൽ അന്വേഷണം നേരിടുന്ന എം.ആർ. അജിത് കുമാറും പട്ടികയിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദർവേസ് സാഹിബ് ജൂൺമാസത്തിലാണ് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പട്ടിക കൈമാറിയത്. ബിഎസ്എഫിന്റെ ഡയറക്ടർ ജനറലായിരുന്നു നിധിൻ അഗർവാൾ. കേന്ദ്ര അനിഷ്ടത്തിൽ അവിടെ നിന്നും നീക്കി നിധിനെ കേരളാ കേഡറിലേക്ക് അയച്ചത് കേന്ദ്ര സർക്കാരാണ്.
ഈ പ്രശ്നമുള്ള നിധിനെ കേരളത്തിലെ ഡിജിപി പട്ടികയിൽ കേന്ദ്രത്തിലെ യുപിഎസ് സി പരിഗണിക്കുമോ എന്നത് നിർണ്ണായകമാണ്. നിധിനെ പരിഗണിച്ചാൽ സീനിയോറിട്ടി മാനദണ്ഡത്തിൽ നിധിനും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും ഡിജിപി പട്ടികയിൽ എത്തും. ഇതിൽ നിന്നും ഒരാളെ പിണറായി സർക്കാരിന് തിരഞ്ഞെടുക്കാം. നിലവില സാഹചര്യത്തിൽ വിജിലൻസ് ഡറക്ടറായ യോഗേഷ് ഗുപ്തയ്ക്ക് ഈ ഘട്ടത്തിൽ നറുക്കു വീഴാൻ സാധ്യത ഏറെയാണ്.
നിധിൻ അഗർവാളിനെ പരിഗണിച്ചില്ലെങ്കിൽ റവാഡയും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും പട്ടികയിലെ ആദ്യ മൂന്ന് പേരുകാരായി മാറും. ഇത്തരമൊരു പട്ടിക സർക്കാരിന് മുന്നിലേക്ക് വന്നാൽ മനോജ് എബ്രഹാമിനേയും പരിഗണിക്കും. സർക്കാർ കൈമാറിയ ആറു പേരുടെ പട്ടികയിൽ റവാഡയും സുരേഷ് രാജ് പുരോഹിതും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവരെ കേന്ദ്രം ഒഴിവാക്കാനും സാധ്യതയുണ്ട്.
അതിസുപ്രധാന ചുമതലകളിലാണ് സുരേഷ് രാജ് പുരോഹിതും റവാഡയും പ്രവർത്തിക്കുന്നത്. അങ്ങനെ ഈ പേരുകളും ബിഎസ്എഫിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിധിന്റെ പേര് ഒഴിവാക്കപ്പെട്ടാൽ കേരളാ കേഡറിലുള്ള മറ്റ് മൂന്ന് പേർ മാത്രമാകും അന്തിമ പട്ടികയിൽ ഉണ്ടാവുക. അങ്ങനെ വന്നാൽ യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും അജിത് കുമാറും ഡിജിപിയ്ക്കായുള്ള അന്തിമ സാധ്യതാ പട്ടികയിൽ എത്തും.
അങ്ങനെ ഒരു പട്ടിക വന്നാൽ ആരെയാകും സർക്കാർ ഡിജിപിയാക്കുക എന്നത് നിർണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ എംആർ അജിത് കുമാറിനും സാധ്യത കൂടും. സാധാരണ നിലയിൽ കേരളം അയക്കുന്ന പട്ടികയിലെ സീനിയോറിട്ടി പ്രകാരമുള്ള ആദ്യ മൂന്ന് പേരെ നിശ്ചയിച്ച് തിരിച്ചയയ്ക്കുകയാണ് കേന്ദ്ര യുപിഎസ് സി സാധാരണ ചെയ്യുക.
മുമ്പ് സീനിയറായിരുന്ന ടോമിൻ തച്ചങ്കരിയെ വിജിലൻസ് കേസുകളുടെ അടിസ്ഥാനത്തിൽ വെട്ടിയ സംഭവമുണ്ട്. യുപിഎസ് സി യോഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുക്കും. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയുടെ നിലപാടും നിർണ്ണായകമാകും. കേന്ദ്രത്തിൽ നിന്നും ആരെയെല്ലാം മുമ്പോട്ട് വച്ചാലും കേരളത്തിൽ നിലവിൽ ജോലിയെടുക്കുന്ന ഐപിഎസുകാരനെ മാത്രമേ പോലീസ് മേധാവിയാക്കൂവെന്ന സൂചനകളുമുണ്ട്.
അതുകൊണ്ട് തന്നെ യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, അജിത് കുമാർ എന്നിവരിൽ ഒരാൾക്കാകും സാധ്യത. ഇതിൽ ആരാകും ഡിജിപി എന്നത് കേന്ദ്രം നൽകുന്ന മൂന്ന് പേരുടെ അന്തിമ ചുരുക്കപ്പെട്ടികയാകും നിശ്ചയിക്കുക.