പ്ലസ് വൺ വിദ്യാർത്ഥിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ: ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ സ്വന്തം ഫോണിലേക്ക് കോപ്പി ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്: കൊല്ലാനുപയോഗിച്ച ചുറ്റിക പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

Spread the love

മീററ്റ്: സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റില്‍. യുപി മീററ്റിലാണ് നടക്കുന്ന സംഭവം നടന്നത്.
ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ സ്വന്തം ഫോണിലേക്ക് കോപ്പി ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 16 കാരനായ അഭിനവാണ് കൊല്ലപ്പെട്ടത്.

പ്ലസ്‍വണ്‍ വിദ്യാർത്ഥിയായ അഭിനവും പ്ലസ്ടു വിദ്യാർത്ഥിയായ പ്രതിയും അയല്‍വാസികളാണ്. എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്‌ക്ക് ഇരുവരും ഒരേ കോച്ചിംഗ് സെന്ററിലാണ് പഠിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു.

വീട്ടുകാർ കുട്ടി പഠിച്ചിരുന്ന എൻട്രൻസ് കോച്ചിംഗ് സെന്ററില്‍ എത്തിയെങ്കിലും വിവരം ലഭിച്ചില്ല. പ്രതിയോട് ഇക്കാര്യം തിരക്കിയപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ഒരുമിച്ച്‌ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും പന്ത്രണ്ടാം ക്ലാസുകാരൻ നടത്തി. ഒടുവില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

കാമുകിയുടെ വീഡിയോകള്‍ തന്റെ ഫോണിലുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആ വീഡിയോകള്‍ അഭിനവ് തന്റെ ഫോണിലേക്ക് മാറ്റി കാമുകിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാൻ തുടങ്ങി. തുടർന്നാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് ചുറ്റിക കണ്ടെടുത്തു