play-sharp-fill
വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്നവർ ശ്രദ്ധിച്ചോ… ഇല്ലെങ്കിൽ പണികിട്ടും, ഇൻഷ്വറൻസ് ഇല്ലെങ്കിൽ പിഴയടച്ചാൽ മാത്രം പോരാ, കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

വാഹനങ്ങളുമായി റോഡിൽ ഇറങ്ങുന്നവർ ശ്രദ്ധിച്ചോ… ഇല്ലെങ്കിൽ പണികിട്ടും, ഇൻഷ്വറൻസ് ഇല്ലെങ്കിൽ പിഴയടച്ചാൽ മാത്രം പോരാ, കർശന നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

പാലക്കാട്: ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

ഇതുസംബന്ധിച്ച് കർശന നിർദ്ദേശം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

2022 നവംബർ 24 ന് പാലക്കാട് കയറാംകോട് വാഹനപരിശോധന നടത്തിയ പോലീസ്, ഇൻഷ്വറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും റോഡപകടങ്ങൾ കാരണം വഴിയാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ട ബാധ്യത മോട്ടോർ വാഹന വകുപ്പിനും പോലീസിനുമുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുള്ളതായി പറയുന്നു. കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നടത്തിയ പരിശോധനയിലാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടുകൊടുത്തത്.

ഇത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായത് പോലീസിന്റെ യശസിന് കളങ്കമുണ്ടാക്കി. തുടർന്ന് എസ്.ഐക്ക് മെമ്മോയും താക്കീതും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം പരിശോധനയിൽ വിട്ടുകൊടുത്ത ശേഷം അപകടത്തിൽപ്പെട്ടാൽ ഉത്തരവാദി പൊലീസായിരിക്കുമെന്ന് പരാതിക്കാരനായ അഡ്വ. ഗിരീഷ് നൊച്ചുള്ളി അറിയിച്ചു.

വാഹന പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.