play-sharp-fill
കൊല നടത്തിയത് അഭിലാഷ് തനിച്ച്‌; പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തില്‍ തന്നോട് സ്വീകരിച്ച നിലപട് കൊലയ്ക്ക് കാരണമായെന്ന് അഭിലാഷിന്റെ മൊഴി; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

കൊല നടത്തിയത് അഭിലാഷ് തനിച്ച്‌; പാര്‍ട്ടിക്കുള്ളിലെ തര്‍ക്കത്തില്‍ തന്നോട് സ്വീകരിച്ച നിലപട് കൊലയ്ക്ക് കാരണമായെന്ന് അഭിലാഷിന്റെ മൊഴി; കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: സിപിഎം നേതാവ് പി വി സത്യനാഥിനെ കോഴിക്കോട് കൊയിലാണ്ടിയില്‍ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പോലീസ്. കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പാർട്ടിക്കുള്ളില്‍ ഉണ്ടായ തർക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നുമാണ് പ്രതി നല്‍കിയ മൊഴി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.


ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ പ്രതി സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ സത്യന്‍റെ ഡ്രൈവറായിരുന്നു.