
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണ്‍ലൈൻ വാര്‍ത്താ പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്കി’നെതിരായ ഡല്‍ഹി പൊലീസ് നടപടിയില്‍ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിലെയും പുരോഗമന കലാ സാഹിത്യ സംഘത്തിലെയും ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടി നടൻ ഹരീഷ് പേരടി.
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ഇതേ മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തേയും അധിക്ഷേപിച്ചെന്ന പേരില്‍ കോഴിക്കോട്ടെ പരിപാടിയില്‍ നിന്നും പുരോഗമന കലാ സാഹിത്യ സംഘം ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമര്‍പ്പിക്കുന്നു…ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം …പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഞമ്മളിടുമ്ബം ബര്‍മൂഡാ..ഇങ്ങളിട്ടാല്‍ കീറിയ കോണകം…എന്തായാലും സഖാവിന്റെ ഈ പ്രസ്താവന പുകസ നേതൃത്വം നൂറ് തവണ കോപ്പിയെഴുതി പഠിക്കുന്നത് നല്ലതാണ്…എന്നാലും നേരം വെളുക്കാനുള്ള സാധ്യത കുറവാണ് എന്നും ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.
മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വും സൈബര്‍ സഖാക്കളും വിമര്‍ശനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയടക്കം ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുപറയുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമര്‍പ്പിക്കുന്നു…ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം …പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഞമ്മളിടുമ്ബം ബര്‍മൂഡാ..ഇങ്ങളിട്ടാല്‍ കീറിയ കോണകം…എന്തായാലും സഖാവിന്റെ ഈ പ്രസ്താവന പുകസ നേതൃത്വം നൂറ് തവണ കോപ്പിയെഴുതി പഠിക്കുന്നത് നല്ലതാണ്…എന്നാലും നേരം വെളുക്കാനുള്ള സാധ്യത കുറവാണ് …വിജയന്മാഷിന്റെ ഓര്‍മ്മ ദിനമായതുകൊണ്ട് ആ വലിയ മനുഷ്യന്റെ വാക്കുകള്‍ കൂടി പങ്കുവെക്കുന്നു… ‘ ഇരയായി ഉടുപ്പിട്ട് അഭിനയിക്കുകയാണ് ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെന്ന് പഴമക്കാരും അറിഞ്ഞിരുന്നു. ആദാമിന്റെ സന്തതി പരമ്ബരയില്‍ ഈ തന്ത്രം ഇപ്പോഴും ഫലിക്കാതിരിക്കുന്നില്ല. അതുകൊണ്ട് ഒരാശയത്തെ നശിപ്പിക്കുവാൻ അതേ ഇനത്തില്‍പ്പെട്ട സൂക്ഷ്മജീവികളെ നിയോഗിക്കാം. രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണ്.’