കോവളത്ത് കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ; ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്

കോവളത്ത് കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ; ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവളം – കാരോട് ബൈപ്പാസിൽ ഗതാഗതം തടഞ്ഞ്, വാഹനങ്ങൾ തിരിച്ചുവിടാൻ നിർമിച്ചിരുന്ന കോൺക്രീറ്റ് ബ്ലോഗിലേക്ക് റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിൽ പരാതിയുമായി ആരും എത്താത്തതിനാലും ദുരൂഹതയുടെ ചുരുളഴിഞ്ഞിട്ടില്ല. ബൈക്ക് റേസിംഗ് ഏറെ നടക്കുന്ന കോവളം- കാരോട് ബൈപ്പാസില്‍ പുന്നക്കുളത്തിന് സമീപമാണ് അപകടം.

നിര്‍മ്മാണത്തിലിരിക്കെ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മഴയില്‍ തകര്‍ന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച അധികൃതര്‍ വാഹനങ്ങളെ ഇവിടെ നിന്ന് സര്‍വ്വിസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. ഓട നിര്‍മ്മിക്കുന്നതിനായുള്ള കൂറ്റന്‍ സിമന്റ് സ്ലാബ് കൊണ്ട് ബൈപ്പാസ് അടച്ച്‌ അപകട സൂചനയും നല്‍കിയിരുന്നു. ഈ സ്ലാബിനുള്ളില്‍ ബൈക്ക് തല കീഴായി വീണ് കിടപ്പുണ്ടെങ്കിലും ഓടിച്ച ആളിനെ ക്കുറിച്ച്‌ യാതൊരറിവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

മത്സര ഓട്ടത്തിനിടയില്‍ പരസ്പരമുള്ള കൂട്ടിയിടിയില്‍ രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായതും സായാഹ്ന സവാരി നടത്തിയ ആളെ മത്സര ഓട്ടക്കാര്‍ ഇടിച്ച്‌ വീഴ്ത്തിയതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ അരങ്ങേറിയത് ഇതിനും കഷ്ടിച്ച്‌ ഇരുന്നൂറ് മീറ്റര്‍ മാറിയായിരുന്നു. മരണപ്പാച്ചിലുകാരെ പിടികൂടാന്‍ എത്തുന്ന പോലീസിൻ്റെ കണ്ണ് വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗത്തിലാണ് ദുരൂഹതയേറിയ ബൈക്ക് കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തടിയോളം പൊക്കമുള്ള സ്ലാബിനുള്ളില്‍ പതിക്കണമെങ്കില്‍ ബൈക്ക് അമിത വേഗത്തിലായിരിക്കാമെന്നും വിഴിഞ്ഞം പൊലീസ് പറയുന്നു. കോവളം മുതലുള്ള ബൈപ്പാസ് മേഖല മത്സര വാഹന ഓട്ടക്കാരുടെയും ലഹരികടത്തുകാരുടെയും കേന്ദ്രമാണെന്ന് നാട്ടുകാരും പറയുന്നു. അപകടങ്ങള്‍ പതിവാകുമ്പോൾ നിയമ ലംഘകരെ പിടികൂടാന്‍ വിഴിഞ്ഞം, കോവളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങി വാഹനങ്ങള്‍ പിടികൂടിയശേഷം പിഴയടച്ച്‌ വിട്ടയക്കുകയാണ് പതിവ്.