പോപ്പുലര്‍‌ ഫ്രണ്ട് ഹർത്താൽ; സംസ്ഥാനത്ത് വ്യാപക സംഘർഷം; വിവിധയിടങ്ങളില്‍ കെഎസ്ആർടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; കോട്ടയത്ത് അഞ്ച് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ; കണ്ണൂരിൽ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍‌ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക സംഘർഷം.

വിവിധയിടങ്ങളില്‍ കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം –
അട്ടക്കുളങ്ങരയില്‍ കെഎസ്‌ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. പിറകിലെ ചില്ല് തകര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനു നേരെയായിരുന്നു അക്രമം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലുകള്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ തടഞ്ഞു. സമാന്തര വാഹനങ്ങളെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു.

കൊല്ലം
തട്ടാമലയില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസ്സിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തെ ചില്ലാണ് തകര്‍ത്തത്.

പത്തനംതിട്ട
പന്തളത്ത് കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. പന്തളം കെഎസ്‌ആര്‍ടിസി സ്റ്റാസ്റ്റില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ഓര്‍ഡിനറി ബസിന് നേരേയാണ് കല്ലേറ് നടന്നത്. കല്ലേറില്‍ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകര്‍ന്നു. ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു.

ആലപ്പുഴ
രണ്ട്കെഎസ്‌ആര്‍ടിസി ബസുകള്‍, ടാങ്കര്‍ ലോറി, ട്രെയിലര്‍ ലോറി എന്നിവയുടെ ചില്ല് തകര്‍ന്നു. കല്ലെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപെട്ടു. പൊലീസിന്റെ കണ്ണില്‍ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്.

എറണാകുളം
ജില്ലയില്‍ മൂന്നിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. മാറമ്പിള്ളി ,പകലോ മറ്റം , ഗ്യാരേജ് എന്നീ സ്ഥലങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞത്.

കോഴിക്കോട്
കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ കെഎസ്‌ആര്‍‌ടിസി ബസിന് നേരെ കല്ലേറ്. ഡ്രൈവര്‍ ശശിക്ക് പരിക്കേറ്റു. താമരശേരിയില്‍ ചരക്ക് ലോറിക്ക് നേരെ കല്ലെറിഞ്ഞു. വടകരയില്‍ മീന്‍ ലോറിക്ക് നേരെയും കല്ലേറ് ഉണ്ടായി.

വയനാട്
പനമരം ആറാം മൈല്‍ മുക്കത്ത് ഹര്‍ത്താലനുകൂലികള്‍ കെഎസ്‌ആര്‍‌ടിസി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു

കണ്ണൂര്‍
ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഉളിയില്‍ ബസാറില്‍ കെ എസ് ആര്‍ ടി സി ബസ്സിന് നേരെ കല്ലേറുണ്ടായി. ഇരിട്ടിയില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ട് ലോറികളുടെ ചാവി ഊരി ഓടിപ്പോയി.വാഹനം എടുക്കാനാവാത്തത് മൂലം നഗരത്തില്‍
ക്യാപ്പിറ്റോള്‍ മാളിന് മുന്നില്‍ ഗതാഗത കുരുക്ക്.

മലപ്പുറം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമം.പോലീസ് വിന്യാസം ശക്തം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കെഎസ്‌ആര്‍ടിസിയോ സ്വകാര്യ ബസുകളോ നിരത്തില്‍ ഇറങ്ങിയിട്ടില്ല.

കാസർകോട്
ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി

കോട്ടയം
ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം. വാഹനം തടഞ്ഞ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തി ഓടിച്ചു .5 പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ഡിപ്പോയില്‍ കെഎസ്‌ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും നടത്തുന്നുണ്ട്. ആകെയുള്ള 60 സര്‍വീസുകളില്‍ 59ഉം നടത്തി

ഇടുക്കി
ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട്
അക്രമ സംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തൃശൂര്‍
അക്രമ സംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.