
സജ്ജാദ് ലഹരിമരുന്നുകൾ നല്‍കിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം പോലെ ഉപയോഗിച്ചതിന് തെളിവുകള്‍; ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയം; കൊന്നശേഷം കെട്ടിത്തൂക്കിയതാകാം; സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കമെന്ന് ഷഹനയുടെ ബന്ധുക്കൾ; കഴുത്തിന് പിന്നിൽ നിറം മാറ്റം, ശരീരത്തിൽ മർദനമേറ്റ പാടുകൾ; നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമോ?
സ്വന്തം ലേഖകൻ
കോഴിക്കോട്: കാസർകോട് ചെറുവത്തൂർ സ്വദേശിയും നടിയുമായ ഷഹനയുടെ മരണം കൊലപാതകം സംശയം സജീവമാകുന്നു. ഷഹനയുടെ ഭര്‍ത്താവ് സജ്ജാദ് ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ ലഹരിഉപയോഗം സ്ഥിരീകരിച്ചതോടെ ഷഹനയുടെ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും.
ഇയാള്‍ ഭാര്യയ്ക്ക് ലഹരിമരുന്നുകള്‍ നല്‍കിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തും. ലഹരി നല്‍കിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചുവെന്ന വിലയിരുത്തല്‍ സജീവമാണ്.
ദമ്പതിമാരുടെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് എം.ഡി.എം.എ, എല്‍.എസ്.ഡി. അടക്കമുള്ള ലഹരിവസ്തുക്കള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സജ്ജാദ് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളാണെന്ന തെളിവും പൊലീസിന് കിട്ടുന്നത്. പണം ചോദിച്ച് ഷഹനയെ മര്‍ദിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായി ഭാര്യയെ പീഡിപ്പിച്ചിരുന്നു. സംഭവദിവസം കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചിരുന്നതായും സജ്ജാദ് പൊലീസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഡല്‍ ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരന്‍ ബിലാൽ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാല്‍ പറഞ്ഞു.
‘പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല.
മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം.
അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്പോള്‍ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാല്‍ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാന്‍ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്‌തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി’ സഹോദരന്‍ ബിലാല്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയല്‍ക്കാരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്.
ഷഹനയും സജ്ജാദും തമ്മില്‍ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്നമുണ്ടായ സമയത്ത് അവരുടെ വീട്ടില്‍പോയിരുന്നു. ആ സമയത്ത് സജ്ജാദ് നോര്‍മല്‍ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു.
ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാര്‍ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോള്‍ ഷഹന സജ്ജാദിന്റെ മടിയില്‍ കിടക്കുന്നതാണ് കണ്ടതെന്നും അയല്‍ക്കാരനായ ഹസന്‍ പറഞ്ഞു.
ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ആ കയര്‍ കണ്ടാല്‍ തൂങ്ങിമരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തില്‍ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും സംവിധായകര്‍ വിളിച്ചതായും പറഞ്ഞിരുന്നു’- ഷഹനയുടെ സഹോദരന്‍ ബിലാല്‍ പറഞ്ഞു.