video
play-sharp-fill

ചീനിക്കുഴി കൂട്ടക്കൊല: ആഗ്രഹിച്ച് പണിത  സ്വപ്നഗൃഹം ഒരുങ്ങി; പക്ഷെ താമസിക്കാന്‍ ഫൈസലും മക്കളുമെത്തില്ല

ചീനിക്കുഴി കൂട്ടക്കൊല: ആഗ്രഹിച്ച് പണിത സ്വപ്നഗൃഹം ഒരുങ്ങി; പക്ഷെ താമസിക്കാന്‍ ഫൈസലും മക്കളുമെത്തില്ല

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: ചീനിക്കുഴിയില്‍ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തം വീടിന്‍റെ ഗൃഹപ്രവേശം.

ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായി വരുന്നതിനിടെയാണ് ദുരന്തമെത്തുന്നത്. പിതാവ് ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങള്‍ മൂലം ആറ് മാസം മുൻപാണ് ഭാര്യ ഷീബയുടെ പേരില്‍ മഞ്ചിക്കല്ലില്‍ ഫൈസല്‍ സ്ഥലം വാങ്ങി വീട് നിര്‍മാണം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ ആദ്യം തന്നെ വീട്ടിലേക്ക് മാറിത്താമസിക്കുന്ന രീതിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കോണ്‍ട്രാക്ടറും ചീനിക്കുഴി സ്വദേശിയും സുഹൃത്തുമായ രാജേഷ് രാഘവന്‍ പറഞ്ഞു. രണ്ടാഴ്ച മുൻപ് കണ്ടപ്പോഴും ”പണി പെട്ടെന്ന് തീര്‍ത്തോളൂ കേട്ടോ…”, എത്രയും വേഗം വീട്ടിലേക്ക് കയറണമെന്ന രീതിയിലാണ് ഫൈസല്‍ സംസാരിച്ചതെന്ന് രാജേഷ് പറഞ്ഞു.

ഇനി ആറ് ദിവസത്തെ ജോലികൂടിയാണ് അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടില്‍ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫര്‍ണിച്ചറായി ഒരു ഡൈനിങ് ടേബിള്‍ മാത്രമാണ് പണിയാനുണ്ടായിരുന്നത്.

ഫൈസലിന്‍റെ ഭാര്യ ഷീബയും കുട്ടികളും മിക്ക ദിവസവും വീട്ടിലെത്തി പുറത്ത് പൂച്ചെടികള്‍ വെക്കുകയും വീട് മനോഹരമായി ഒരുക്കുകയും ചെയ്തിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷത്തിലായിരുന്നു കുട്ടികളും.

ഒരാളെപ്പോലും അവശേഷിപ്പിക്കാതെ ദുരന്തം എല്ലാവരെയും കൊണ്ടുപോയപ്പോള്‍ ഇനി ആര്‍ക്ക് വേണ്ടി വീട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് അറിയില്ലെന്ന് രാജേഷ് ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.