play-sharp-fill
നിമിഷനേരംകൊണ്ട് മാല പൊട്ടിയ്‌ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ പരിശീലനം; മൊബൈൽ ഫോണും ഹൈടെക് ബാഗുമൊക്കെയായെത്തുന്ന നാടോടിസ്ത്രീകളുടെ തട്ടിപ്പ് രീതി കേരളപൊലീസിനെ പോലും അത്ഭുതപ്പെടുത്തുന്നത്;

നിമിഷനേരംകൊണ്ട് മാല പൊട്ടിയ്‌ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ പരിശീലനം; മൊബൈൽ ഫോണും ഹൈടെക് ബാഗുമൊക്കെയായെത്തുന്ന നാടോടിസ്ത്രീകളുടെ തട്ടിപ്പ് രീതി കേരളപൊലീസിനെ പോലും അത്ഭുതപ്പെടുത്തുന്നത്;

സ്വന്തം ലേഖകൻ

കൊല്ലം : കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് വീട്ടമ്മയുടെ പണമടങ്ങിയ പേഴ്സ് കവർന്ന രണ്ട് നാടോടി യുവതികളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ ശെൽവി(32), പ്രിയ(30) എന്നിവരെയാണ് പിടികൂടിയത്. നെടുവത്തൂർ കിള്ളൂർ സ്വദേശി റോസമ്മയുടെ പേഴ്സാണ് ഇവർ ബസിനുള്ളിൽ വച്ച് അപഹരിച്ചത്.


സ്റ്റാൻഡിൽവച്ച് രണ്ട് യുവതികൾ ബസിൽനിന്ന് ഇറങ്ങിയോടുന്നത് മറ്റ് യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് പോലീസും യാത്രക്കാരും നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു ബസിൽ നിന്ന് ഇരുവരെയും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സ്റ്റാൻഡുകളിലും തിരക്കുള്ള മറ്റിടങ്ങളിലും ബസുകൾക്കുള്ളിലുമൊക്കെയായി നാടോടികൾ വീണ്ടും സജീവമാകുകയാണെന്ന് പോലീസ് പറഞ്ഞു.

പഴയപോലെ മുഷിഞ്ഞ വേഷത്തിലല്ല ചുരിദാറോ സാരിയോ ധരിച്ച് മാന്യമായ വേഷത്തിലെത്തുന്ന ഈ സ്ത്രീകളെ ആരും സംശയിക്കില്ല. മൊബൈൽ ഫോണും ഹൈടെക് ബാഗുമൊക്കെ നാടോടികളുടെ കൈയിലുമുണ്ടാകും. ചുരിദാറിനുള്ളിൽ മറ്റൊരു ചുരിദാറും ഉണ്ടാകും. മോഷണം കഴിഞ്ഞാലുടൻ ആളൊഴിഞ്ഞ ഭാഗത്തെത്തി മുകളിൽ ധരിച്ച ചുരിദാർ ഊരി മാറ്റും. അതോടെ വസ്ത്രത്തിന്റെ നിറം നോക്കി മോഷ്ടാവിനെ കണ്ടെത്താനുമാകില്ല.

നിമിഷനേരംകൊണ്ട് മാല പൊട്ടിയ്‌ക്കാനും ബാഗിനുള്ളിലെ പേഴ്സ് എടുക്കാനുമൊക്കെ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാല പൊട്ടിയ്‌ക്കുമ്പോൾ ശരീരത്ത് സ്പർശിക്കുകപോലും ഇല്ല. ഒന്നിലധികം പേരാണ് ഒരു ബസിൽ കയറുക. ചെറിയ കുട്ടികളും സംഘത്തിലുണ്ടാകും.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ മുപ്പതിൽപരം മാലപൊട്ടിയ്‌ക്കലും പേഴ്സ് അപഹരിച്ചതുമായ പരാതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എത്തിയിട്ടുണ്ട്. . പരാതി വാങ്ങിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാറുപോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.