
പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തി; അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും; പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ്
സ്വന്തം ലേഖിക
തിരുവനന്തപുരം: പേന കൊണ്ടെറിഞ്ഞ് മൂന്നാം ക്ലാസുകാരന്റെ കാഴ്ച നഷ്ടപ്പെടുത്തിയ അദ്ധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണമെന്ന് പോക്സോ കോടതി ജഡ്ജി കെ.വി. രജനീസ് ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന കുട്ടിയുടെ നേര്‍ക്കാണ് അദ്ധ്യാപിക പേന വലിച്ചെറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു.
മലയിന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അദ്ധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ഈ വിധത്തില്‍ ശിക്ഷിച്ചത്.
ക്ലാസില്‍ മറ്റു കുട്ടികളുമായി സംസാരിക്കുന്നതു കണ്ട് വലിച്ചെറിഞ്ഞ ബോള്‍പേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണില്‍ തുളച്ചുകയറിയാണ് കാഴ്ച പൂര്‍ണമായും നഷ്ടമായത്. മൂന്നു ശസ്ത്രക്രിയ ചെയ്തെങ്കിലും ഫലമുണ്ടായില്ല.
2005 ജനുവരി 18 ന് നടന്ന സംഭവത്തില്‍ അദ്ധ്യാപികയെ ആറുമാസം സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും വീണ്ടും ആ സ്‌കൂളില്‍ത്തന്നെ നിയമിക്കുകയായിരുന്നു. സ്കൂള്‍ അധികൃതരുടെ ഈ അനാസ്ഥക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.