‘വൈഫ് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ ; സനു 15ലേറെ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെടുത്തു : യുവാവിന് വിനയായത് യുവതിയെ ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സൂംബാ ഡാൻസ് പഠിക്കാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. ക്യഷി വകുപ്പ് ജീവനക്കാരനായ സനു ആർ എസിനെ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾ പതിനഞ്ചിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റുള്ളവർക്ക് കാഴ്ചവെക്കുകയും ചെയ്തു എന്നതിന് നിർണായകമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവതിയെ ഗ്രൂപ്പ് സെക്‌സിന് ഇയാൾ നിർബന്ധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വിസമ്മതിച്ച യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സനുവിനെ പൊലീസ് പിടികൂടിയത്.തുടർന്ന് സനുവിന്റെ ഹാർഡ് ഡിസ്‌കിലും ഫോണിലും ലാപ്പിലുമായി നടത്തിയ പരിശോധനയിൽ ഇയാൾ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്ന വീഡിയോകളും ഫോട്ടോകളും പിടിച്ചെടുത്തു.

15ലേറെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പോലീസ് കണ്ടെടുത്തിരിക്കുന്നത്.ശാസ്തമംഗലം ഭാഗത്തെ സൂംബാ ഡാൻസ് ട്രെയിനിംഗ് പരിശീലകൻ ആണ് പ്രതി. സൂംബാ ക്ലാസിലെ പരിചയം മുതലെടുത്താണ് പീഡനം നടത്തിയിരുന്നത്.

പുറത്ത് വന്നതിലും ഏറെ സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിവരം. ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ രഹസ്യക്യാമറയിൽ പകർത്തുകയും അത് ഹാർഡ് ഡിസ്‌കിൽ സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ് സനു.

ഓഫീസിൽ തികച്ചും മാന്യനായി അഭിനയിക്കുന്ന സനു ആർ എസ് പിടിയിലായത് സഹപ്രവർത്തകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.