സ്വർണ്ണക്കടയിലെ സെയിൽസ്മാൻ സ്വർണ്ണക്കട മുതലാളിയായതിന്റെ കഥ ഇങ്ങനെ ; ചിട്ടിക്കമ്പനി കൊള്ളയടിച്ച മുതലുമായി ചേട്ടനും അനിയനും കടന്നത് കോയമ്പത്തൂരിലേക്ക്; ഒരു ലക്ഷം രൂപ അഞ്ചു വർഷത്തേക്ക് നിക്ഷേപിച്ചാൽ 32% പലിശയും കോട്ടയം ടൗണിൽ ഒരു സെന്റ് സ്ഥലവും എന്ന മോഹന വാഗ്ദാനത്തിൽ വീണ് പണം നഷ്ടപ്പെട്ടത് നൂറ് കണക്കിന് പേർക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വർഷങ്ങൾക്കു മുൻപ് കോട്ടയം നഗരത്തിൽ എട്ടു നിലയിൽപൊട്ടിയ ഒരു ഫിനാൻസ് കമ്പനി ഇന്നത്തെ സെൻട്രൽ ജംഗ്ഷനിൽ ഉണ്ടായിരുന്നു..പാർത്ഥാസ് ലൈനിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടു സഹോദരങ്ങളായിരുന്നു കമ്പനിയുടെ നടത്തിപ്പുകാർ.

മൂന്നര പതിറ്റാണ്ട് മുൻപത്തെ മനോരമയടക്കമുള്ള മാധ്യമങ്ങളിൽ ആ കമ്പനിയുടെ പരസ്യം ഇങ്ങനെയായിരുന്നു. ” ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ 32% പലിശയും കോട്ടയം ടൗണിൽ ഒരു സെന്റ് സ്ഥലവും ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നായിരുന്നു ആരേയും ആകർഷിക്കുന്ന ആ പരസ്യവാചകം! യുവാക്കളുടെ തന്ത്രത്തിൽ കുടുങ്ങി പണം നിക്ഷേപിച്ചത് നൂറ് കണക്കിന് ആൾക്കാരായിരുന്നു.എന്നാൽ 1985 ൽ യുവാക്കൾ രണ്ടു പേരും ചേർന്ന് കമ്പനി പൊട്ടിച്ച് കോടിക്കണക്കിന് രൂപയുമായി കടന്നു കളഞ്ഞു. പിന്നീട് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞ് കോട്ടയത്തെ കേസുകൾ ഒതുക്കി.

വർഷങ്ങൾക്കു ശേഷം ആ ചിട്ടിക്കമ്പനി ഉടമയും മുൻപ് സ്വർണ്ണക്കടയിലെ സെയിൽസ്മാനുമായിരുന്ന ചേട്ടൻ നാട്ടിൽ തിരികെ എത്തി. തുടർന്നു, അൽപം ചില്ലറ മുടക്കി സ്വർണ്ണക്കട ആരംഭിക്കുകയും ചെയ്തു. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു. മക്കളുടെ കല്യാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നുള്ളി പെറുക്കി സൂക്ഷിച്ച പണമാണ് പലരും ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചത്. പണം നഷ്ടപ്പെട്ട പലരേയും നേരിൽകണ്ട് തേർഡ് ഐ ന്യൂസ് സംസാരിച്ചപ്പോൾ നിറകണ്ണുകൾ മാത്രമാണ് മറുപടി, പിന്നെ ഭയവും .കാരണം അന്ന് പണവുമായി മുങ്ങിയ ചിട്ടിക്കമ്പനി ഉടമകളിൽ ഒരാൾ ഇന്ന് വൻ സ്വർണ്ണ വ്യാപാരിയാണ്. രണ്ടാമൻ മറ്റു പല ബിസിനസുകളും നടത്തുന്നു. ആർക്കും എതിർക്കാനാവാത്തയത്ര വളർന്നു രണ്ടു പേരും. ഒപ്പം ഗുണ്ടകളുടെ കാവലും.

മുപ്പത്തിയഞ്ച് വർഷം മുൻപ് പാർത്ഥാസ് ലൈനിലെ ഒറ്റമുറി വാടക വീട്ടിൽ നിന്നും ബെൽബോട്ടം പാൻറും ധരിച്ച് പച്ച കളറിലുള്ള റാലി സൈക്കിൾ ഉന്തിക്കൊണ്ട് പോകുന്ന സൗമ്യനായ യുവാവിനെ ഇന്നും പഴമക്കാർ കൃത്യമായി ഓർക്കുന്നു.!

സ്വർണ്ണക്കട മുതലാളിയുടെ തട്ടിപ്പിൻ്റെയും ചതിയുടേയും കഥ തുടരും!