play-sharp-fill
ഹെൽമറ്റ് വയ്ക്കാത്തതിനു വയോധികന് മർദനം: എസ്.ഐയ്‌ക്കെതിരെ കേസെടുത്തു; ഒപ്പം സ്ഥലംമാറ്റവും

ഹെൽമറ്റ് വയ്ക്കാത്തതിനു വയോധികന് മർദനം: എസ്.ഐയ്‌ക്കെതിരെ കേസെടുത്തു; ഒപ്പം സ്ഥലംമാറ്റവും

തേർഡ് ഐ ക്രൈം

കൊല്ലം: ഗുണ്ടാ ക്രിമിനൽ പൊലീസുകാരുടെ അഴിഞ്ഞാട്ടം തുടരുന്നു. ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ യാത്ര ചെയ്ത വയോധികനെ തടഞ്ഞു നിർത്തി മർദിച്ച സംഭവത്തിൽ എസ്.ഐയ്ക്കു സ്ഥലം മാറ്റവും മനുഷ്യാവകാശ കമ്മിഷന്റെ കേസും.


ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ്ഐ മർദിച്ച സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കൊല്ലം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്ഐ ഷജീം മർദിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക ശിക്ഷാ നടപടി എന്ന നിലയിൽ എസ്ഐയെ കെ.എ.പി അഞ്ചാം ബറ്റാലിയൻ കുട്ടിക്കാനത്തേക്ക് തീവ്ര പരിശീലനത്തിനായി അയച്ചു. അന്വേഷണ റിപ്പോർട്ട് കൂടി വന്നശേഷം കേരള പൊലീസ് അക്കാദമി ഡയറക്ടർ കൂടിയായ എഡിജിപി ആകും മറ്റ് ശിക്ഷാനടപടികൾ തീരുമാനിക്കുക.

ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ചടയമംഗലം പ്രൊബേഷൻ എസ്.ഐ രോഗിയായ വൃദ്ധനെ ക്രൂരമായി മർദിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. രാമാനന്ദനേയും സമീപവാസി പൊടിമോനെയും മഞ്ഞപ്പാറ ജംഗ്ഷനിൽ വെച്ചാണ് ചടയമംഗലം പൊ ലീസ്പരസ്യമായി മർദ്ദിച്ചത്. ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ തടഞ്ഞ പോലീസ്, ഹെൽമറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്നും പിഴ കോടതിയിൽ അടയ്ക്കാമെന്നും അറിയിച്ചതോടെ കുപിതനായ എസ്.ഐ രാമാനന്ദനെ മർദ്ദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയുമായിരുന്നു.

രോഗിയാണെന്ന് രാമാനന്ദൻ അറിയിച്ചെങ്കിലും പ്രൊബേഷൻ എസ്.ഐ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ആദ്യം പൊടിമോനെ വാഹനത്തിൽ കയറ്റി. രാമാനന്ദൻ നായരെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ പ്രതിരോധിക്കുകയും നജീം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. ഇതിനിടെയാണ് രോഗിയായ വയോധികനെ കരണത്തടിച്ചത്. ഹെൽമറ്റില്ലാത യാത്ര ചെയ്തതിനും പൊലീസിൻറെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറൽ എസ്.പി ആവശ്യപ്പെട്ടു.