play-sharp-fill
പണിയെടുത്തതിന്റെ കൂലി നൽകിയില്ല, വൈദ്യുതി തൂണിന് മുകളിൽക്കയറി കാപ്പാ കേസ് പ്രതിയുടെ ആത്മഹത്യാ ഭീഷണി ; സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലേറ് : ആലപ്പുഴയിൽ അമ്മയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തു

പണിയെടുത്തതിന്റെ കൂലി നൽകിയില്ല, വൈദ്യുതി തൂണിന് മുകളിൽക്കയറി കാപ്പാ കേസ് പ്രതിയുടെ ആത്മഹത്യാ ഭീഷണി ; സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലേറ് : ആലപ്പുഴയിൽ അമ്മയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

ആലപ്പുഴ: സമീപത്തെ വീട്ടിൽ പണിയെടുത്തതിന്റെ കൂലി നൽകിയില്ലെന്ന് ആരോപിച്ച് വൈദ്യുതി തൂണിന് മുകളിൽക്കയറി കാപ്പാ കേസ് പ്രതി ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലേറ്.


ചേർത്തല മുട്ടത്തിപ്പറമ്പിലിന് സമീപം ഭജനമഠം കണ്ടെയ്ൻമെന്റ് പ്രദേശത്ത് ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഭജനമഠം ജംഗ്ഷന് സമീപം താമസിക്കുന്ന സുധാകരനാണ് പൊലീസിന് നേർക്ക് കല്ലെറിഞ്ഞത്. പൊലീസ് എത്തിയതിനെ തുടർന്ന് പിന്നീട് താഴെയിറങ്ങിയ പ്രതി ട്രാൻസ്‌ഫോമർ തല്ലിത്തകർക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും അഗ്‌നിരക്ഷാ സേനയും വൈദ്യുതി ബോർഡ് ജീവനക്കാരും സ്ഥലത്തെത്തി താഴെയിറക്കിയപ്പോൾ സുധാകരനും വീട്ടുകാരും നാട്ടുകാരെ അസഭ്യം പറഞ്ഞു.

ഇതിനിടെ നാട്ടുകാർക്കു നേരെ തിരിഞ്ഞ സുധാകരന്റെ അമ്മ ജയശ്രീയെയും മകളെയും ശാന്തരാക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനു നേരെ ഇവർ കല്ലെറിയുകയായിരുന്നെന്ന് മാരാരിക്കുളം സിഐ എസ് രാജേഷ് പറഞ്ഞു.

കല്ലേറിൽ മണ്ണഞ്ചേരി എസ്‌ഐ ഡി ജയകുമാറിന് പരിക്കേറ്റു. തുടർന്നു ജയശ്രീയെ അറസ്റ്റ് ചെയ്തു. ജയശ്രീയെയും കൊണ്ട് പൊലീസ് പോയ ശേഷമായിരുന്നു സുധാകരൻ ട്രാൻസ്‌ഫോമർ അടിച്ചു തകർത്തത്. പൊലീസിനെ ആക്രമിച്ചതിന് സുധാകരനെതിരെ പൊലീസ് കേസെടുത്തു.

ഇതിന് പുറമെ വൈദ്യുതി ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊതു മുതൽ നശിപ്പിച്ചതിന് കൂടി കേസെടുക്കുമെന്ന് സുധാകരനെതിരെ സി.ഐ പറഞ്ഞു. അതേസമയം പൊലീസ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ജയശ്രീയുടെ മകൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്.