play-sharp-fill
സൗജന്യ ഭക്ഷണം; സുഭിക്ഷ ജീവിതം: തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിഞ്ഞു നിടക്കുന്ന സാമൂഹ്യ വിരുദ്ധരെ നേരിടാൻ ആരുമില്ല; മൈതാനത്ത് വന്നു കയറി കടന്നു പോകുന്ന പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല

സൗജന്യ ഭക്ഷണം; സുഭിക്ഷ ജീവിതം: തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിഞ്ഞു നിടക്കുന്ന സാമൂഹ്യ വിരുദ്ധരെ നേരിടാൻ ആരുമില്ല; മൈതാനത്ത് വന്നു കയറി കടന്നു പോകുന്ന പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മൈതാനം കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധ അക്രമി സംഘത്തെ നേരിടാൻ ആരുമില്ല. കഞ്ചാവ് കച്ചവടക്കാരും പോക്കറ്റടിക്കാരും സാമൂഹ്യ വിരുദ്ധരുമായ അക്രമി സംഘം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെല്ലാം തമ്പടിക്കുന്ന തിരുനക്കര മൈതാനം ഇപ്പോൾ നഗരത്തിലെത്തുന്നവർക്കെല്ലാം ഒരു പോലെ പേടി സ്വപ്‌നമായിരിക്കുകയാണ്. നഗരത്തിലെ പ്രധാന സാമൂഹ്യ വിരുദ്ധ കേന്ദ്രമായി മൈതാനം മാറിക്കഴിഞ്ഞു. ഇവരെ അമർച്ച ചെയ്യേണ്ട നഗരസഭ അധികൃതരോ പൊലീസോ ഇവർക്കെതിരെ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നതുമില്ല.


തിരുനക്കര മൈതാനത്ത് അലഞ്ഞു തിരിയുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങളാണ് ഇവിടെ തമ്പടിക്കുന്നത്. മറ്റു നഗരങ്ങളിൽ ഇത്തരം മൈതാനങ്ങൾ ആ പ്രദേശത്തെ സാംസ്‌കാരിക കേന്ദ്രങ്ങളാണ്. എന്നാൽ, തിരുനക്കര മൈതാനത്തെ സ്ഥിതി നേരെ തിരിച്ചാണ്. മറ്റു നഗരങ്ങളിലെ മൈതാനങ്ങളിൽ വിശ്രമിക്കുന്നതിനായി ഏതു നേരത്തും സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും എപ്പോഴും എത്താൻ സാധിക്കും. എന്നാൽ, തിരുനക്കര മൈതാനത്ത് ഇത്തരത്തിൽ ആർക്കും എത്താൻ സാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗ്നതപ്രദർശനവും പരസ്യമദ്യപാനവും കഞ്ചാവും മറ്റു ലഹരികളുമായാണ് സാമൂഹ്യ വിരുദ്ധ അക്രമി സംഘം തിരുനക്കരയിൽ തമ്പടിക്കുന്നത്. ഉച്ചസമയങ്ങളിൽ ഇവിടെ പെൺകുട്ടികൾ സുഹൃത്തുക്കൾക്കൊപ്പം എത്താറുണ്ട്. എന്നാൽ, ഇവർക്ക് നേരിടേണ്ടി വരുന്ന കടുത്ത തുറിച്ചു നോട്ടവും, നഗ്നതാ പ്രദർശനവുമാണ്. ഹോട്ടൽ ജീവനക്കാരെന്ന വ്യാജേനെയാണ് അക്രമി സാമൂഹ്യ വിരുദ്ധ സംഘങ്ങൾ മൈതാനത്തെ കേന്ദ്രമാക്കുന്നത്.

ഇവിടെ എത്തുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങൾക്ക് ഭക്ഷണം സൗജന്യമായി ലഭിക്കുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണം വാങ്ങിക്കഴിച്ചാണ് ഈ അക്രമി സംഘം തിരുനക്കര മൈതാനത്ത് കഴിയുന്നത്. ഇവരുടെ മുന്നിലൂടെ നടന്നു പോയാൽ പോലും പൊലീസ് ഒന്നും ചെയ്യാറില്ല. ഇവരാണ് പിന്നീട് അക്രമങ്ങളിലേയ്ക്ക്ക്ക്ക്ക് തിരിയുന്നതും, കൊലപാതകമടക്കം നടത്തുന്നതും, നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ അനവധ കൊലപാതകങ്ങളാണ് നഗരത്തിൽ നടത്തിയിട്ടുള്ളത്.