
സ്വന്തം ലേഖകൻ
കൊൽക്കത്ത :ഇന്ത്യയിൽ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള ട്രെയിൻ സർവീസിന് തുടക്കമാകുന്നു. ഫെബ്രുവരി 13 നാണ് ആദ്യ യാത്ര. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സെക്ടർ 5നെയും ഹൗറയെയും ബന്ധിപ്പിച്ചായിരിക്കും ട്രെയിൻ സർവ്വീസ് .
പതിനാറ് കിലോമീറ്റർ നീളമുള്ള ഈ പാതയുടെ ചില ഭാഗങ്ങൾ കടന്നു പോവുക വെള്ളത്തിനടയിലൂടെയായിരിക്കും. ഈസ്റ്റ്-വെസ്റ്റ് കോറിഡോർ മെട്രോ ലൈനിൽപ്പെടുന്ന ടേരയിനാണ് വെള്ളത്തിനടിയിലുടെ സർവീസ് നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഴമേറിയ ഭാഗത്തൂടെയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. 1.4 മീറ്റർ വീതിയുള്ള രണ്ട് കോൺക്രീറ്റ് ടണലുകളിലൂടെയാണ് ട്രയിൻ കടന്നു പോകുന്നത്.
നൂതന സാങ്കേതിക വിദ്യകളാണ് സർവീസിനായി ഉപയോഗിച്ചിരിക്കുന്നത്. ടണലിൽ ഒരു തുള്ളി വെള്ളം പോലും കയറാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹൈഡ്രോഫിലിക് ഗാസ്‌കറ്റ് എന്നാണ്
ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. 8500 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവായിട്ടുള്ളത്.
35 വർഷങ്ങൾക്കു ശേഷമാണ് മെട്രോയുടെ രണ്ടാമത്തെ ലൈൻ വരുന്നത്. അതാണ് ഈസ്റ്റ് വെസ്റ്റ് മെട്രോ സർവീസ്. അനുമതി ലഭിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ പടിയെന്ന നിലയിൽ ട്രെയിൻ ഓടുന്നത്. 16 കിലോമീറ്റർ നീളമുണ്ടെങ്കിലും അഞ്ച് കിലോമീറ്റർ ദൂരത്തിലൂടെയുള്ള സർവീസായിരിക്കും നടത്തുക.