ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തുടനീളമുള്ള 32 വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളും താല്‍ക്കാലികമായി നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ).
2025 മേയ് 9 മുതല്‍ മേയ് 14 വരെയാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്.
അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ബതിന്ദ, ഭുജ്, ബിക്കാനീര്‍, ചണ്ഡീഗഢ്, ഹല്‍വാര, ഹിന്‍ഡന്‍, ജയ്‌സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര (ഗഗ്ഗല്‍), കേശോദ്, കിഷന്‍ഗഡ്, കുളു മണാലി, ഭുന്തര്‍, എം, ലുന്ദ്റാന്‍, ലെഹ് പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് (ഹിരാസര്‍), സര്‍സവ, ഷിംല, ശ്രീനഗര്‍, തോയ്സ്, ഉത്തര്ലായി എന്നീ വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളും മേയ് 14 വരെയുള്ള അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചിരിക്കുന്നുവെന്നാണ് എഎഐ പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യ- പാക് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ, മേയ് 8-ന് രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. പിന്നീട് അടച്ചുപൂട്ടൽ മേയ് 15 വരെ നീളുമെന്ന വിവരം പുറത്തുവന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് എഎഐ ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാനമായും ജമ്മു, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് ആശങ്ക വർദ്ധിപ്പിച്ചത്.
ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ ആക്രമണശ്രമങ്ങളെ വിജയകരമായി തടഞ്ഞുവെങ്കിലും, വ്യോമയാന മേഖലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കി. ഇതേത്തുടർന്നാണ് ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകള്‍ റദ്ദാക്കിയത്. യാത്രാ ടിക്കറ്റുകൾ മുമ്പേ ബുക്ക് ചെയ്ത യാത്രക്കാർക്ക് പൂർണമായ റീഫണ്ട് അല്ലെങ്കില്‍ യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യവും പല വിമാനക്കമ്ബനികളും ഏർപ്പെടുത്തിയിട്ടുണ്ട്.