വിഴിഞ്ഞത്ത് ഗുണ്ടാ വിളയാട്ടം ; പൊലീസ് ജീപ്പിന്റെ ഗ്ലാസ്സുകൾ അടിച്ചു തകർത്തു

വിഴിഞ്ഞത്ത് ഗുണ്ടാ വിളയാട്ടം ; പൊലീസ് ജീപ്പിന്റെ ഗ്ലാസ്സുകൾ അടിച്ചു തകർത്തു

 

സ്വന്തം ലേഖിക

കോവളം: ഓരോ ദിവസവും വിഴിഞ്ഞത്ത് ഗുണ്ടാ വിളയാട്ടം കൂടുന്നു.നിരവധി കേസുകളിൽപ്പെട്ട പ്രതികൾ പോലീസ് ജീപ്പിന്റെ ഗ്ലാസ് തല്ലിത്തകർത്തു. തടയാൻ ശ്രമിച്ച പോലീസ് ഡ്രൈവറെ മർദ്ദിച്ചു.

വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികളായ ഹബീബ്(24), ഇർഷാദ്(20) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ജീപ്പ് ഡ്രൈവർ സാജനാണ് പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞത്ത് ഉറൂസിന് വന്ന പ്രതികൾ മദ്യലഹരിയിൽ പള്ളിപരിസരത്ത് കലഹമുണ്ടാക്കി . ഇർഷാദിനെ പള്ളിക്കമ്മിറ്റിക്കാർ തടഞ്ഞുവെച്ച് പോലീസിനെ അറിയിച്ചു .ഇയാളെ ജീപ്പിൽ കയറ്റി ഇരുത്തിയപ്പോൾ പിന്നിലത്തെ ഗ്ലാസ് തകർത്തു.

ഈ സമയം രക്ഷപ്പെട്ട ഹബീബ് തിരികെയെത്തി ജീപ്പിന്റെ മുന്നിലുള്ള ഗ്ലാസ് അടിച്ചു തകർത്തു. ഓടാൻ ശ്രമിച്ച ഇയാളെ തടയാൻ ശ്രമിച്ചപ്പോഴാണ് ഡ്രൈവറെ മർദ്ദിച്ചത്.സ്ഥലത്തുണ്ടായിരുന്ന വിഴിഞ്ഞം എസ്.ഐ. സജിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.