“കുഞ്ഞുമായിവന്ന ആംബുലന്‍സിന് കേരളം വഴിയൊരുക്കിയതും സൗജന്യ ചികിത്സ ചെയ്തതും ‘ജിഹാദി’ ആയതിനാല്‍”; സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍

“കുഞ്ഞുമായിവന്ന ആംബുലന്‍സിന് കേരളം വഴിയൊരുക്കിയതും സൗജന്യ ചികിത്സ ചെയ്തതും ‘ജിഹാദി’ ആയതിനാല്‍”; സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍

സ്വന്തംലേഖകൻ

കോട്ടയം : ഹൃദയത്തിന് തകരാറുള്ള കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലേക്ക് പരക്കം പാഞ്ഞതും ആളുകൾ വഴിയൊരുക്കിയതുമെല്ലാം മലയാളികള്‍ ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ടതാണ്. അതിനിടയില്‍ ജാതിയോ മതമോ ആരും നോക്കിയില്ല. എന്നാല്‍ ഇതിനിടയിലും വര്‍ഗീയ പ്രചാരണം അഴിച്ചു വിടുകയാണ് സംഘപരിവാര്‍.

” കെഎല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ ) വിത്താണ് ”

ഇങ്ങനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇയാള്‍ ആചാര സംരക്ഷണം എന്നപേരില്‍ ശബരിമലയില്‍ ചുറ്റിത്തിരിയുന്നു എന്നും ഇയാള്‍ത്തന്നെ പറയുന്നുണ്ട്. ആചാര സംരക്ഷണം എന്നപേരില്‍ ശബരിമലയില്‍ അക്രമം അഴിച്ചുവിടുകയും ഭക്തരെ അക്രമിക്കുകയും ചെയ്ത നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോഴും നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. പോസ്റ്റ് വിവാദമായതോടെ ഇയാൾ ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.