നന്ദികേടിന്റെ മറ്റൊരു പേരാണ് ചങ്ങനാശ്ശേരി; മേഴ്‌സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്‌സിക്കുട്ടിയമ്മ; കോണ്‍ഗ്രസിന്റെ അധപ്പതനത്തില്‍ ദുഃഖമുണ്ട്; സമുദായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്; ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍.

നന്ദികേടിന്റെ മറ്റൊരു പേരാണ് ചങ്ങനാശ്ശേരി; മേഴ്‌സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്‌സിക്കുട്ടിയമ്മ; കോണ്‍ഗ്രസിന്റെ അധപ്പതനത്തില്‍ ദുഃഖമുണ്ട്; സമുദായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്; ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍.

Spread the love

സ്വന്തം ലേഖകന്‍

ആലപ്പുഴ: തന്നോട് ക്രൂരത കാണിച്ച ഒറ്റ കോണ്‍ഗ്രസുകാരനും ആലപ്പുഴ ജില്ലയില്‍ നിന്ന് ജയിച്ചിട്ടില്ലെന്നും തന്നെ തകര്‍ക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തവരാണ് ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസുകാരെന്നും വെള്ളാപ്പള്ളി. ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കോണ്‍ഗ്രസിന്റെ അധപതനത്തില്‍ ദുഃഖമുണ്ട്. ഓരോ സ്ഥാനാര്‍ത്ഥികളേയും സമുദായങ്ങള്‍ പങ്കിട്ടെടുക്കുകയാണ്. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെങ്കില്‍ അത് അവരുടെ നയത്തിന്റെ പ്രശ്‌നമാണ്. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു ഈഴവനും ഉണ്ടായിരുന്നില്ല. ഇത്തവണ ഒരു ബാബു ജയിച്ചത് ദൈവകാരുണ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കുറേ നേതാക്കളായിരുന്നു കോണ്‍ഗ്രസില്‍. ചങ്ങനാശേരി തമ്പുരാന്‍ വ്യക്തിപരമായ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫില്‍ നിന്നും നേടിയെടുത്ത ആളാണ്. ആര് ഭരണത്തില്‍ വന്നാലും എം ജി സര്‍വകലാശാലയ്ക്ക് അകത്ത് സിന്‍ഡിക്കേറ്റ് മെമ്പറായി സുകുമാരന്‍ നായരുടെ മകള്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പറയണം.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കൈയില്‍ നിന്നും സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനം വാങ്ങി ആ സുഖം അനുഭവിച്ച ആളാണ് സര്‍ക്കാരിനെ തള്ളിപ്പറഞ്ഞ സുകുമാരന്‍ നായരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നന്ദികേടിന്റെ മറ്റൊരു പേരാണ്ചങ്ങനാശേരി. ചങ്ങനാശേരി പറഞ്ഞത് കേരളത്തിലെ ജനങ്ങള്‍ കേട്ടില്ല. ചങ്ങനാശേരിക്ക് ഒരു പ്രസക്തിയുമില്ലാതായി.

മേഴ്‌സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്‌സിക്കുട്ടിയമ്മ. അവരുടെ തോല്‍വി അര്‍ഹതപ്പെട്ടതാണ്.
ഇടതുപക്ഷത്തിനകത്ത് പിന്നാക്ക വിഭാഗത്തില്‍ നിന്നും ഇരുപത്തിനാലോളം പേര്‍ ജയിച്ചുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അവരുടെ ലക്ഷ്യം നടപ്പായി. കേരളത്തില്‍ ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയത് അവരുടെ നയത്തിന്റെ പ്രശ്നമാണ്.