വലയസൂര്യഗ്രഹണം ഡിസംബർ 26 ന് ; ആകാശത്തെ ഉത്സവം കാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ളവർ കേരളത്തിലേക്ക്

വലയസൂര്യഗ്രഹണം ഡിസംബർ 26 ന് ; ആകാശത്തെ ഉത്സവം കാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ളവർ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ

ആലപ്പുഴ: സൂര്യഗ്രഹണം ഡിസംബർ 26 ന്. ആകാശത്തെ ഉത്സവം കാണാൻ വിദേശരാജ്യങ്ങളിൽ നിന്നടക്കമുള്ളവർ കേരളത്തിലേക്ക്. ചന്ദ്രൻ മറയ്ക്കുമ്‌ബോൾ സൂര്യബിംബത്തെ കാണാൻ സാധിക്കുക വലിയൊരു വളയുടെ രൂപത്തിലായിരിക്കും.

വലയഗ്രഹണത്തിന്റെ പൂർണമായ കാഴ്ച കാണാവുന്ന പാത സൗദി അറേബ്യ, ഖത്തർ, യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇൻഡൊനീഷ്യ, സിംഗപ്പൂർ രാജ്യങ്ങളിലൂടെയാണു കടന്ന് പോകുന്നത്. ഇത് ബോർണിയോ, സുമാത്ര ദ്വീപുകൾ വരെയെത്തും. ഈ പാതയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് കിലോമീറ്റർ വീതിയിൽ ഇതേസമയത്തുതന്നെ ഭാഗിക സൂര്യഗ്രഹണവും കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടുമുതൽ 11.15 വരെ ഇതിന്റെ വലയാകാരപാത തെക്കൻ കർണാടകം, വടക്കൻ കേരളം, മധ്യ തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യം ദൃശ്യമാകുക കാസർകോട് ചെറുവത്തൂരിലെ കടാങ്കോട്ട് ആയിരിക്കും. കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വലയഗ്രഹണം പൂർണതയോടെ കാണാം. ഇതോടൊപ്പം മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും സൂര്യഗ്രഹണത്തിന്റെ പൂർണ കാഴ്ചകിട്ടും. മറ്റു ജില്ലകളിൽ വലയത്തിനുപകരം ചെറിയ ചന്ദ്രക്കല പോലെയാകും ഗ്രഹണസമയത്ത് സൂര്യൻ. സൂര്യഗ്രഹണം അസാധാരണമല്ലെങ്കിലും ഒരു നിശ്ചിതപ്രദേശത്ത് അതു നടക്കുന്നത് വലിയ ഇടവേളകൾക്കിടയിലാണ്. ഡിസംബറിലായതുകൊണ്ട് ആകാശത്ത് മേഘങ്ങൾ ഒഴിഞ്ഞുനിൽക്കും. അതുകൊണ്ട് തന്നെ ഏറ്രവും മനോഹരമായ കാഴ്ച സാധിക്കുമെന്നുമാണ് പ്രതീക്ഷ. സൂര്യഗ്രഹണം കാണുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ഇതുകാണാൻ വടക്കൻ കേരളത്തിലേക്കെത്തും.

ഇതപോലൊരു വലയസൂര്യഗ്രഹണം ഇനിയുണ്ടാകുന്നത് 2031 മേയ് 21ന് ആയിരിക്കും. എന്നാൽ കേരളത്തിൽ കാണാവുന്ന അടുത്ത പൂർണസൂര്യഗ്രഹണം 2168 ജൂലായ് അഞ്ചിന് ആണ്.

ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടുനോക്കുന്നത് കണ്ണിനു ഹാനികരമാണ്. എന്നാൽ ടെലിസ്‌കോപ്പിലൂടെയും നേരിട്ട് നോക്കരുത്. സൗരകണ്ണടകൾ ഉയോഗിച്ചോ പ്രൊജക്ടറുകൾ ഉയോഗിച്ച് ഭിത്തിയിൽ പതിപ്പിച്ചോ സുരക്ഷിതമായി ഗ്രഹണം നിരീക്ഷിക്കാം.