Friday, April 24, 2026

‘ട്രംപുമായി തര്‍ക്കത്തിനില്ല, തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി’; തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് ലിയോ പതിനാലാമൻ മാര്‍പ്പാപ്പ

Spread the love

ലുവാണ്ട: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പരസ്യമായ ഒരു തര്‍ക്കത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കി.

video
play-sharp-fill

തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും കൃത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തുദിവസത്തെ പര്യടനത്തിന്റെ ഭാഗമായി കാമറൂണില്‍ നിന്ന് അംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘ലോകം ചില ഏകാധിപതികളാല്‍ നശിപ്പിക്കപ്പെടുകയാണ്’ എന്ന് രണ്ട് ദിവസം മുമ്പ് കാമറൂണില്‍ താന്‍ നടത്തിയ പ്രസ്താവന പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു. ആ പ്രസംഗം രണ്ടാഴ്ച മുമ്പ് തന്നെ തയ്യാറാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സമാധാന സന്ദേശങ്ങള്‍ക്കെതിരെ പ്രസിഡന്റ് ട്രംപ് പ്രതികരിക്കുന്നതിനും എത്രയോ മുമ്പ് തയ്യാറാക്കിയ പ്രസംഗമായിരുന്നു അത്. അതിനാല്‍ തന്നെ അത് ആര്‍ക്കെങ്കിലും എതിരെയുള്ള വ്യക്തിപരമായ പ്രത്യാക്രമണമായി കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ മാര്‍പ്പാപ്പയാണ് ലിയോ പതിനാലാമന്‍. തന്റെ ജന്മനാടിന്റെ തലവനുമായി ഉടലെടുത്തേക്കാവുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്.

തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതിലുള്ള അതൃപ്തിയും അദ്ദേഹം സംഭാഷണത്തിനിടെ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശവുമായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം തുടരുകയാണ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.